സ്വന്തം പേയ്മെന്റ് സംവിധാനം അടിച്ചേല്‍പിച്ചു വൻതുക സ്വന്തമാക്കാനുള്ള നീക്കത്തില്‍ ഗൂഗിളിനു യുഎസ് ഫെഡറല്‍ കോടതിയില്‍ തിരിച്ചടി.
ഗൂഗിളിനെതിരെ 2020 മുതല്‍ നടത്തിയ നിയമയുദ്ധത്തില്‍ പ്രമുഖ ഗെയിമിങ് കമ്ബനി എപിക് ഗെയിംസ് വിജയം കണ്ടു. വിപണിയിലെ കുത്തക സ്വഭാവം ഗൂഗിള്‍ ദുരുപയോഗിച്ചുവെന്നു കോടതി വിലയിരുത്തി. ഫോര്‍ട്നൈറ്റ്, ബാറ്റ്ല്‍ ബ്രേക്കേഴ്സ്, റോബോ റീക്കോള്‍ അടക്കമുള്ള ഗെയിമുകളുടെ സ്രഷ്ടാക്കളാണ് എപിക് ഗെയിംസ്.
ഗൂഗിള്‍ പ്ലേസ്റ്റോറിലുണ്ടായിരുന്ന ഫോര്‍ട്നൈറ്റ് എന്ന ഗെയിം സൗജന്യമാണെങ്കിലും ഗെയിം കളിക്കുന്നവര്‍ക്കു ഗെയിമിലെ ആയുധങ്ങളും വേഷവും മറ്റും വാങ്ങുന്നതിനു ഗൂഗിളിന്റെ പേയ്മെന്റ് (ബില്ലിങ്) സൗകര്യമാണ് ഉപയോഗിച്ചിരുന്നത്. ഓരോ പേയ്മെന്റിനും ഗൂഗിള്‍ 15% മുതല്‍ 30% വരെ കമ്മിഷൻ സ്വന്തമാക്കിയിരുന്നു. പിന്നീട് എപിക് ഗെയിം കമ്ബനി ഇതിനായി സ്വന്തം പേയ്മെന്റ് സംവിധാനം ഏര്‍പ്പെടുത്തി. ഗൂഗിള്‍ ഇതു ചട്ടംലംഘനമാണെന്നു ചൂണ്ടിക്കാട്ടി ഫോര്‍ട്നൈറ്റ് ഗെയിം പ്ലേസ്റ്റോറില്‍നിന്നു നീക്കി. ആപ്പിള്‍ ആപ് സ്റ്റോറും സമാന നടപടിയെടുത്തു. ഗൂഗിളും ആപ്പിളും ആപ് സ്റ്റോര്‍ വിപണിയിലുള്ള കുത്തകസ്വഭാവം അധികപണം നേടാൻ ദുരുപയോഗിച്ചെന്ന പരാതിയുമായി എപിക് ഗെയിംസ് ഫെഡറല്‍ കോടതിയെ സമീപിച്ചു. ആപ്പിളിനെതിരെ നിയമയുദ്ധം വിജയിച്ചില്ലെങ്കിലും ഈ വിധിയിലൂടെ ഗൂഗിളിനു തിരിച്ചടി നല്‍കാൻ എപിക് ഗെയിംസിനു കഴിഞ്ഞു. വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് ഗൂഗിള്‍ അറിയിച്ചു.
ആപ്പുകളില്‍ സ്വന്തം ഓണ്‍ലൈൻ ബില്ലിങ് സംവിധാനം അടിച്ചേല്‍പിക്കാനുള്ള നീക്കം കോംപറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യയുടെ(സിസിഐ) വമ്ബൻ പിഴയ്ക്കു പിന്നാലെ ഗൂഗിള്‍ കഴിഞ്ഞവര്‍ഷം ഇന്ത്യയില്‍ മരവിപ്പിച്ചിരുന്നു. വിപണിയില്‍ എതിരാളികള്‍ക്ക് അവസരം നിഷേധിക്കുന്ന നീക്കങ്ങള്‍ നടത്തിയതിന് 2 തവണയായി സിസിഐ 2,273.76 കോടി രൂപയാണു ഗൂഗിളിനു പിഴയിട്ടത്.