വിക്ടോറിയ: ജെറ്റ് സ്റ്റാർ വിമാനം ഹൈജാക്ക് ചെയ്യാൻ ശ്രമിച്ചെന്നാരോപണം നേരിടുന്ന കൗമാരക്കാരനായ കുട്ടിക്ക് ശാരീരികവും മാനസികവുമായ വെല്ലുവിളികളുണ്ടെന്ന് അഭിഭാഷക കോടതിയെ അറിയിച്ചു. പ്രായപൂർത്തിയാകാത്തതിനാൽ കുട്ടിയുടെ പേരുവിവരങ്ങൾ രഹസ്യമായി സൂക്ഷിക്കാൻ കുട്ടികളുടെ കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
കുട്ടിയുടെ മാനസികാരോഗ്യത്തെക്കുറിച്ചുള്ള റിപ്പോർട്ട് പരിഗണിക്കണം. ജൂലൈയിൽ കുട്ടി മസ്തിഷ്ക സ്കാനിങ്ങിന് വിധേയനായിട്ടുണ്ട്. നിലവിൽ കുട്ടിയുടെ മാനസികാവസ്ഥയെക്കുറിച്ചുള്ള ഫൊറൻസിക് വിലയിരുത്തലിന്റെ ഫലം കാത്തിരിക്കുകയാണെന്നും അഭിഭാഷക കോടതിയെ അറിയിച്ചു.
മാർച്ച് ആറിന് ഉച്ചയ്ക്ക് 2.20ഓടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. വിക്ടോറിയയിലെ അവലോൺ വിമാനത്താവളത്തിലെത്തിയ കൗമാരക്കാരൻ വാണിജ്യ വിമാനത്തിൽ തോക്കും വ്യാജ ബോംബുമായി കയറിയത്. തുടർന്ന് എന്റെ ബാഗിൽ ബോംബുകളുണ്ടെന്ന് ഭീഷണി മുഴക്കുകയായിരുന്നു. തുടർന്ന് കുട്ടിയെ സഹയാത്രികൻ കീഴ്പ്പെടുത്തുകയും പൊലീസിനെ ഏൽപ്പിക്കുകയുമായിരുന്നു. കേസിൽ നവംബറിൽ കോടതി തുടർവാദം കേൾക്കും.































