ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കേരളത്തിൽ നിന്ന് 36 ശതമാനം ജനപിന്തുണയുണ്ടെന്ന് സംസ്ഥാനത്തിന്റെ ചുമതലയുളള ജനറൽ സെക്രട്ടറി പ്രകാശ് ജാവദേക്കർ എംപി. വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ ഏഴ് മണ്ഡലങ്ങളാണ് ബിജെപി ലക്ഷ്യം വെക്കുന്നത്. ആറോ ഏഴോ മണ്ഡലങ്ങളിൽ നിന്ന് ബിജെപിക്ക് മൂന്ന് ലക്ഷത്തിലധികം വോട്ടുകൾ ലഭിച്ചിട്ടുണ്ട്. കേരളത്തിലെ സാഹചര്യം വ്യത്യസ്തമാണെന്നും ജാവദേക്കർ പറഞ്ഞു.
ഏഷ്യനെറ്റ് ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു പ്രകാശ് ജാവദേക്കർ. മുസ്ലിം ലീഗിനോട് സിപിഐഎം പുലർത്തുന്ന സമീപനം വരുന്ന തെരഞ്ഞെടുപ്പിൽ നിർണായകമാണ്. കേരളത്തിലെ ഇരുമുന്നണികളുടേയും നിഴൽ യുദ്ധം ബിജെപി തുറന്നുകാണിക്കും. ക്രിസ്ത്യൻ മുസ്ലിം മതവിഭാഗങ്ങളെ ഒപ്പം നിർത്തുമെന്നും പ്രകാശ് ജാവദേക്കർ വ്യക്തമാക്കി.
കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുളള വീടുകളിൽ ബിജെപി എത്തും. പ്രാദേശിക കാര്യങ്ങളിലടക്കം ഇടപെടും. കേരളത്തിലെ നിലവിലുളള നേതൃത്വത്തിൽ പൂർണ തൃപ്തനാണ്. കെ സുരേന്ദ്രനടക്കമുളള സംസ്ഥാന ഭാരവാഹികൾ ചുമതലയിൽ തുടരുമെന്നും അദ്ദേഹം അറിയിച്ചു.
STORY HIGHLIGHTS: Prakash Javadekar says BJP is targeting seven constituencies of kerala in Lok Sabha election