ടോക്യോ ഡീകമീഷൻ നടപടി പുരോഗമിക്കുന്ന ഫുക്കുഷിമ വൈദ്യുതനിലയത്തില്‍നിന്ന് ആണവമാലിന്യം കലര്‍ന്ന ജലം വ്യാഴംമുതല്‍ കടലിലേക്ക് ഒഴുക്കുമെന്ന് ജപ്പാൻ.
ആഴ്ചകള്‍ക്കുമുന്നേ ഇതിന് യുഎൻ ആണവോര്‍ജ ഏജൻസി അനുമതി നല്‍കിയിരുന്നു. 13.4 ലക്ഷം ടണ്‍ വെള്ളമാണ് പുറത്തുവിടുന്നത്.2011 മാര്‍ച്ച് 11നുണ്ടായ സുനാമിയിലാണ് ഫുക്കുഷിമ ദായ്ചി ആണവനിലയം തകര്‍ന്നത്.































