കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്തിമവിചാരണ ഇന്നും തുടരും. വാദത്തിനിടെ കൂടുതൽ കാര്യങ്ങൾ ബോധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ കോടതിയെ സമീപിച്ചിരുന്നു. കോടതി സമയം നൽകിയതോടെ പ്രോസിക്യൂഷൻ വാദമാണ് നിലവിൽ തുടരുന്നത്. ഇക്കാര്യങ്ങളിലെ മറുപടി അറിയിക്കാൻ പ്രതിഭാഗത്തിന്റെ വാദവും കോടതിയിൽ നടക്കും.
കേസിൻ്റെ വിചാരണ അന്തിമ ഘട്ടത്തിലെത്തി നിൽക്കുന്നതിനാൽ ഇരുവിഭാഗത്തിൻ്റെയും വാദങ്ങൾ പൂർത്തിയാക്കി അടുത്ത മാസം പകുതിയോടെ കേസിൽ വിധി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2017-ൽ കേരളത്തെ നടുക്കിയ ആക്രമണത്തിന് ശേഷം ദിലീപ് അടക്കമുള്ളവർ കേസിൽ പ്രതികളായിരുന്നു. കേസുമായി ബന്ധപ്പെട്ട് ജയിലിലായിരുന്ന ദിലീപും ഒന്നാം പ്രതിയായ പൾസർ സുനിയും ഇപ്പോൾ ജാമ്യത്തിലാണ്.































