കുട്ടിക്കാലത്ത് പണമാണ് ലോകത്തെ നിയന്ത്രിക്കുന്നത് എന്ന് തിരിച്ചറിയുമ്പോള്‍ എങ്ങനെയെങ്കിലും കോടീശ്വരനാകാനായിരിക്കും മിക്ക കുട്ടികളും ചിന്തിക്കുക. ജീവിതകാലം മുഴുവനും ആ ആഗ്രഹവുമായി നടക്കുന്നവരാണ് നമ്മളില്‍ തൊണ്ണൂറ്റിയൊമ്പത് ശതമാനവും. ചിലര്‍ അതിനായി പരിശോമിക്കുമെങ്കില്‍ ഭൂരിഭാഗം പേരും അതൊരു ആഗ്രഹം മാത്രമായി കൊണ്ട് നടക്കും. എന്നാല്‍ ബ്രസീലിയയിലെ 19 വയസുകാരി ലിവിയ വോയ്ഗ്റ്റ് അല്പം വ്യത്യസ്തയാണ്. ലിവിയ തന്‍റെ 19 -ാമത്തെ വയസില്‍ ലോക ശതകോടീശ്വരന്മാരുടെ പട്ടികയിൽ, ഏറ്റവും പ്രായം കുറഞ്ഞ കോടീശ്വരിയായി സ്ഥാനം നേടി. ഫോർബ്‌സ് പുറത്തിറക്കിയ ശതകോടീശ്വരന്മാരുടെ പട്ടികയിലാണ് ലിവിയയും ഇടം നേടിയത്.
ലിവിയയെ ശതകോടീശ്വരിയാക്കിയത് WEG-യിലെ ഏറ്റവും വലിയ വ്യക്തിഗത ഷെയർഹോൾഡർമാരിൽ ഒരാളാണെന്നതാണ്. മുത്തച്ഛനും അച്ഛനും സ്ഥാപിച്ച കമ്പനികളുടെ ഓഹരിമൂല്യമാണ് 19 -ാം വയസില്‍ ലിവിയ വോയ്ഗ്റ്റിനെ ശതകോടീശ്വരിയാക്കിയത്. അവളുടെ മുത്തച്ഛനും അച്ഛനും നേരത്തെ മരിച്ചിരുന്നു. മുത്തച്ഛന്‍ വെർണർ റിക്കാർഡോ വോയ്‌ഗ്റ്റും അന്തരിച്ച ശതകോടീശ്വരൻമാരായ എഗ്ഗൺ ജോവോ ഡ സിൽവയും ജെറാൾഡോ വെർണിംഗ്‌ഹോസും ചേർന്ന് സ്ഥാപിച്ച ഇലക്ട്രിക്കൽ ഉപകരണങ്ങൾ നിർമ്മിക്കുന്ന കമ്പനിയായ WEG-യിലെ ഏറ്റവും വലിയ വ്യക്തിഗത ഓഹരി ഉടമയാണ് ലിവിയ വോയ്ഗ്റ്റ്.






























