Saturday, April 18, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home WORLD

ചൈന അതീവരഹസ്യമായി വമ്പന്‍ ആണവായുധ കേന്ദ്രം നിര്‍മിച്ചു

by Kerala News Web Desk 04
April 3, 2026
in WORLD
0 0
A A
ചൈന അതീവരഹസ്യമായി വമ്പന്‍ ആണവായുധ കേന്ദ്രം നിര്‍മിച്ചു
Share on WhatsappShare on FacebookShare on TwitterShare on Telegram

അമേരിക്കയെയും റഷ്യയെയും വെല്ലുവിളിക്കുന്ന പ്രഹരശേഷികൂടിയ ആണവായുധങ്ങള്‍ നിര്‍മിക്കാന്‍ ചൈനയുടെ രഹസ്യനീക്കം. നിലവിലെ ആണവപദ്ധതികള്‍ വിപുലീകരിച്ച് ആണവായുധങ്ങളുടെ എണ്ണത്തിലും പ്രഹരശേഷിയിലും വന്‍മുന്നേറ്റം നടത്തുകയാണ് ചൈന. ഇത് ഇന്ത്യയ്ക്ക് കൂടി ഭീഷണിയാണ്.

സിചുവാന്‍ പ്രവിശ്യയിലെ ഗ്രാമങ്ങള്‍ ഒഴിപ്പിച്ചാണ് ഇതിനുവേണ്ടിയുള്ള വന്‍ സജ്ജീകരണങ്ങള്‍ നടത്തുന്നത്. ഉപഗ്രഹചിത്രങ്ങളും ചൈനയുടെയും യുഎസിന്റെയും സൈനികരേഖകളും വിശദമായി പരിശോധിച്ച് അമേരിക്കന്‍ ചാനലായ സിഎന്‍എന്നിന്റെ പത്തംഗ മാധ്യമപ്രവര്‍ത്തക സംഘം നടത്തിയ ദീര്‍ഘഅന്വേഷണത്തിലാണ് ചൈനയുടെ ആണവമുന്നേറ്റത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നത്. എന്നാല്‍, ഇക്കാര്യം ആരാഞ്ഞപ്പോള്‍ ഇക്കാര്യം അറിവില്ല എന്നായിരുന്നു ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിന്റെ മറുപടി. പ്രതിരോധ മന്ത്രാലയം ഇക്കാര്യത്തില്‍ പ്രതികരിച്ചില്ല.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
K
J
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ചൈനയുടെ ആണവ പദ്ധതികള്‍ നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അടുത്ത മാസം ചൈനീസ് സന്ദര്‍ശനം നടത്തുന്നുണ്ട്. റഷ്യയും അമേരിക്കയും തമ്മിലുള്ള ആയുധ നിയന്ത്രണ കരാറായ ‘ന്യൂ സ്റ്റാര്‍ട്ട്’ കാലാവധി ഈ വര്‍ഷം ആദ്യം അവസാനിച്ചിരുന്നു. റഷ്യയ്‌ക്കൊപ്പം ചൈനയെയും ഉള്‍പ്പെടുത്തി പുതിയൊരു കരാര്‍ ഉണ്ടാക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് ട്രംപിന്റെ യാത്ര. മൂന്നാഴ്ച മുമ്പ് നടത്താനിരുന്ന യാത്ര ഇറാന്‍ യുദ്ധം കാരണം നീട്ടിവെക്കുകയായിരുന്നു. അമേരിക്കയുടെ കണക്കനുസരിച്ച്, ലോകത്ത് ഏറ്റവും വേഗം ആണവായുധങ്ങള്‍ നിര്‍മ്മിക്കുന്ന രാജ്യമാണ് ചൈന. നിലവില്‍ 600-ലധികം ആണവായുധങ്ങള്‍ ചൈനയുടെ പക്കലുണ്ട് എന്നാണ് കണക്ക്. എന്നാല്‍, അമേരിക്കയുടെയും റഷ്യയുടെയും പക്കല്‍ ചൈനയേക്കാള്‍ നാലിരട്ടിയിലധികം ആയുധങ്ങളുണ്ട്.

IMG-20240906-WA0012
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
previous arrow
next arrow

906 എന്ന ആണവായുധ താവളം
യുഎസ് ചാരസംഘടനയായ സിഐഎ വളരെപ്പണ്ടേ ചൈനയിലെ ഈ പ്രദേശത്തെ ആണവ കേന്ദ്രങ്ങള്‍ കണ്ടെത്തിയിരുന്നു. അതിനുശേഷം, ഈ പ്രദേശം അമേരിക്കയുടെ ചാരഉപഗ്രഹങ്ങളുടെ നിരീക്ഷണത്തിലാണ്. 906 എന്നറിയപ്പെടുന്ന ഈ ആണവായുധ താവളത്തിനുള്ളിലാണ് പുതിയ കേന്ദ്രം കണ്ടെത്തിയത്. ഇതിന് ചുറ്റും മൂന്ന് തലങ്ങളില്‍ സുരക്ഷാ വേലികളുണ്ട്. ഇതോടുചേര്‍ന്നുള്ള ഒരു തുരങ്കം തൊട്ടടുത്ത മലയുടെ ഉള്ളിലേക്കാണ് പോവുന്നതെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അഞ്ച് വര്‍ഷത്തിനിടയില്‍ ടോങ്ജിയാങ് നദിയുടെ തീരത്താണ് ഈ പുതിയ ആണവതാവളം ഉയര്‍ന്നുവന്നത്. 36,000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള കൂറ്റന്‍ ഡോം ആണ് ഈ പ്രദേശത്ത് ഇപ്പോള്‍ നിര്‍മിച്ചത്. ഇവിടെ ഇപ്പോഴും യന്ത്രസാമഗ്രികള്‍ ഘടിപ്പിച്ചുകൊണ്ടിരിക്കുകയാണ്. കോണ്‍ക്രീറ്റും ഉരുക്കും ഉപയോഗിച്ചാണ് ഡോം നിര്‍മ്മിച്ചത്. ഇതില്‍ റേഡിയേഷന്‍ മോണിറ്ററുകളും സ്‌ഫോടനങ്ങളെ പ്രതിരോധിക്കുന്ന വാതിലുകളും സജ്ജീകരിച്ചിട്ടുണ്ട്. ഇവിടെനിന്നുള്ള പൈപ്പുകള്‍ തൊട്ടടുത്തുള്ള മറ്റൊരു കെട്ടിടത്തിലേക്കാണ് പോവുന്നത്. യുറേനിയം, പ്ലൂട്ടോണിയം തുടങ്ങിയ റേഡിയോ ആക്ടീവ് പദാര്‍ത്ഥങ്ങള്‍ പുറത്തുപോകാതെ ഉള്ളില്‍ത്തന്നെ തടഞ്ഞുനിര്‍ത്താനാണ് വായുസഞ്ചാര നിയന്ത്രണ സംവിധാനങ്ങള്‍ ഉള്‍പ്പെടെയുള്ള ഇത്തരം സജ്ജീകരണങ്ങള്‍ ഒരുക്കിയതെന്ന് സുരക്ഷാവിദഗ്ധരെ ഉദ്ധരിച്ച് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഈ താവളത്തെ സിറ്റോംഗ് മേഖലയിലെ മറ്റ് മൂന്ന് ആണവായുധ താവളങ്ങളുമായി ബന്ധിപ്പിക്കാന്‍ പുതുതായി റോഡുകള്‍ നിര്‍മ്മിച്ചത് ഉപഗ്രഹചിത്രങ്ങളില്‍ വ്യക്തമാണ്. റെയില്‍വെ സൗകര്യങ്ങളും ഇവിടെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 2021 മുതലാണ് ഇവിടെ വലിയ രീതിയില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നത്. സിറ്റോംഗ് ശൃംഖലയ്ക്ക് 40 മൈല്‍ തെക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ഗവേഷണ സ്ഥാപനങ്ങളിലും വന്‍തോതിലുള്ള മാറ്റങ്ങള്‍ ദൃശ്യമാണ്. ‘സയന്‍സ് സിറ്റി’ എന്ന് വിളിക്കപ്പെടുന്ന ഈ പ്രദേശം ചൈനയുടെ ആണവായുധ പദ്ധതിയുടെ തലച്ചോറ് ആയാണ് അറിയപ്പെടുന്നത്. 2022-ല്‍ ഗവേഷണ സൗകര്യങ്ങള്‍ക്കായി ഇവിടെ ഏകദേശം 600-ലധികം കെട്ടിടങ്ങള്‍ പൊളിച്ചുനീക്കിയതായി ഉപഗ്രഹചിത്രങ്ങളില്‍ വ്യക്തമാണ്. ചൈനയുടെ പ്രധാന ആണവായുധ വികസന ഏജന്‍സിയായ സിഎഇപിയുടെ പത്തിലധികം ഗവേഷണ സ്ഥാപനങ്ങള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. 2021-ലാണ് ഇവിടെ നവീകരണശ്രമങ്ങള്‍ ആരംഭിച്ചതെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. തന്ത്രപരമായ പ്രതിരോധ സംവിധാനങ്ങളുടെ നിര്‍മ്മാണം വേഗത്തിലാക്കാന്‍ പ്രസിഡന്റ് ഷി ജിന്‍പിംഗ് സൈന്യത്തിന് നിര്‍ദ്ദേശം നല്‍കി മാസങ്ങള്‍ക്കള്ളിലായിരുന്നു ഇത്.

1971–ലാണ് യുഎസ് ചാര ഉപഗ്രഹങ്ങള്‍ ഈ ആണവ ശൃംഖലയുടെ ചിത്രങ്ങള്‍ പകര്‍ത്തിയത്. ഇതൊരു വലിയ വഴിത്തിരിവായാണ് അമേരിക്ക അന്ന് കണക്കാക്കിയത്. ആണവായുധങ്ങള്‍ വഹിക്കാന്‍ ശേഷിയുള്ള മിസൈലുകളുടെ ലോകത്തിലെ മൂന്നാമത്തെ വലിയ നിര്‍മ്മാതാക്കളായി ചൈന മാറുമെന്നാണ് അന്ന് അമേരിക്ക ഇതിനെ കണക്കാക്കിയത്. 2020-ഓടെ ഇത് യാഥാര്‍ത്ഥ്യമായി. ചൈനയുടെ കൈവശമുള്ള ആണവായുധങ്ങളുടെ എണ്ണം ഫ്രാന്‍സിന്റേതിനേക്കാള്‍ കൂടുതലായതാണ് കണക്ക്.

ആണവ പരീക്ഷണങ്ങള്‍ക്കുള്ള നിരോധനം ചൈന ലംഘിച്ചതായി കഴിഞ്ഞ ഫെബ്രുവരിയില്‍ യുഎസ് സ്റ്റേറ്റ് അണ്ടര്‍സെക്രട്ടറി തോമസ് ഡിനാനോ ആരോപിച്ചിരുന്നു. പുതിയ തലമുറയില്‍പ്പെട്ട ആണവായുധങ്ങള്‍ ചൈന പരീക്ഷിക്കുന്നതായി യുഎസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥരും റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ബീജിംഗ് ഈ ആരോപണം ശക്തമായി നിഷേധിക്കുകയായിരുന്നു. ചൈനീസ് വക്താവായ ജിയാങ് അന്ന് പ്രതികരിച്ചത് ഇങ്ങനെയായിരുന്നു: ‘ആത്മരക്ഷാര്‍ത്ഥമുള്ള ആണവ തന്ത്രമാണ് ചൈന പിന്തുടരുന്നത്. ആണവായുധങ്ങള്‍ ആദ്യം പ്രയോഗിക്കില്ല എന്ന നയമാണ് ഞങ്ങളുടേത്. ആണവായുധങ്ങളില്ലാത്ത രാജ്യങ്ങള്‍ക്കെതിരെ ഇവ ഉപയോഗിക്കില്ലെന്ന് ചൈന ഉറപ്പുനല്‍കുന്നു.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
bismi-up
ihna
GLY WORLD
WhatsApp Image 2024-10-17 at 10.58.07_9e82f765
previous arrow
next arrow

Related Posts

അമേരിക്കക്ക് മുന്നറിയിപ്പുമായി ചൈന; ഹോർമുസ് ഉപരോധം തെറ്റ്
WORLD

അമേരിക്കക്ക് മുന്നറിയിപ്പുമായി ചൈന; ഹോർമുസ് ഉപരോധം തെറ്റ്

April 14, 2026
ട്രംപ്, ഇറാനിലേക്ക് കരസേനയെ അയക്കുമെന്ന പ്രവചനവുമായി ‘ചൈനയുടെ നോസ്ട്രഡാമസ്’ ജിയാങ് ഷുക്കിൻ
WORLD

ട്രംപ്, ഇറാനിലേക്ക് കരസേനയെ അയക്കുമെന്ന പ്രവചനവുമായി ‘ചൈനയുടെ നോസ്ട്രഡാമസ്’ ജിയാങ് ഷുക്കിൻ

April 10, 2026
ഇറാനെതിരായ പ്രമേയം യുഎൻ രക്ഷാസമിതിയിൽ പരാജയപ്പെട്ടു
WORLD

ഇറാനെതിരായ പ്രമേയം യുഎൻ രക്ഷാസമിതിയിൽ പരാജയപ്പെട്ടു

April 8, 2026
അപൂർവങ്ങളിൽ അപൂർവം! ദക്ഷണി കൊറിയൻ പ്രസിഡന്റിനെ പ്രകീർത്തിച്ച് കിം ജോങ് ഉൻ, തെറ്റ് പറ്റിയതിൽ ക്ഷമാപണമെന്ന് ലീ ജെയ് മ്യുങ്
WORLD

അപൂർവങ്ങളിൽ അപൂർവം! ദക്ഷണി കൊറിയൻ പ്രസിഡന്റിനെ പ്രകീർത്തിച്ച് കിം ജോങ് ഉൻ, തെറ്റ് പറ്റിയതിൽ ക്ഷമാപണമെന്ന് ലീ ജെയ് മ്യുങ്

April 8, 2026
ഇന്ദിരാ ഗാന്ധിയുടെ കൊലയാളിയുടെ മരുമകൻ, അറസ്റ്റിലായ മയക്കുമരുന്ന് തലവന്‍റെ പേര് വിവരം വെളിപ്പെടുത്തി ന്യൂസ്‍ലന്‍ഡ്
WORLD

ഇന്ദിരാ ഗാന്ധിയുടെ കൊലയാളിയുടെ മരുമകൻ, അറസ്റ്റിലായ മയക്കുമരുന്ന് തലവന്‍റെ പേര് വിവരം വെളിപ്പെടുത്തി ന്യൂസ്‍ലന്‍ഡ്

April 4, 2026
ആർട്ടിമിസ് സഞ്ചാരികൾ പകർത്തിയ ഭൂമിയുടെ മനോഹര ചിത്രം മഹാത്ഭുതം!
WORLD

ആർട്ടിമിസ് സഞ്ചാരികൾ പകർത്തിയ ഭൂമിയുടെ മനോഹര ചിത്രം മഹാത്ഭുതം!

April 4, 2026
ഇസ്രായേലിലെ സ്റ്റീൽ കോംപ്ലക്സ് ആക്രമിച്ച് ഇറാൻ, ‘തങ്ങളുടെ സ്റ്റീൽ വ്യവസായ മേഖല ആക്രമിച്ചതിനുള്ള പ്രതികാരം’; ജറുസലേമിലെ വിശുദ്ധ കേന്ദ്രങ്ങൾ അടച്ചു
WORLD

ഇസ്രായേലിലെ സ്റ്റീൽ കോംപ്ലക്സ് ആക്രമിച്ച് ഇറാൻ, ‘തങ്ങളുടെ സ്റ്റീൽ വ്യവസായ മേഖല ആക്രമിച്ചതിനുള്ള പ്രതികാരം’; ജറുസലേമിലെ വിശുദ്ധ കേന്ദ്രങ്ങൾ അടച്ചു

March 30, 2026
ഉത്തര കൊറിയയുടെ നിർണായക നീക്കം; അമേരിക്കയെ ലക്ഷ്യമിടാൻ ശേഷിയുള്ള മിസൈൽ എഞ്ചിൻ പരീക്ഷിച്ചു
WORLD

ഉത്തര കൊറിയയുടെ നിർണായക നീക്കം; അമേരിക്കയെ ലക്ഷ്യമിടാൻ ശേഷിയുള്ള മിസൈൽ എഞ്ചിൻ പരീക്ഷിച്ചു

March 30, 2026
കിമ്മിന് സമ്മാനമായി അത്യാധുനിക റൈഫിള്‍!
WORLD

കിമ്മിന് സമ്മാനമായി അത്യാധുനിക റൈഫിള്‍!

March 28, 2026
Next Post
പുടിന്‍റെ തന്ത്രപരമായ നീക്കത്തിൽ ഹോർമുസ് കടലിടുക്കിൽ പച്ചക്കൊടി

പുടിന്‍റെ തന്ത്രപരമായ നീക്കത്തിൽ ഹോർമുസ് കടലിടുക്കിൽ പച്ചക്കൊടി

ഇറാനിലെ ഏറ്റവും വലിയ പാലം ‘ബി-1 ബ്രിഡ്ജ്’ തകർത്ത് അമേരിക്ക

ഇറാനിലെ ഏറ്റവും വലിയ പാലം 'ബി-1 ബ്രിഡ്ജ്' തകർത്ത് അമേരിക്ക

യുഎസ് ആർമി ചീഫ് ഓഫ് സ്റ്റാഫ് പുറത്ത്

യുഎസ് ആർമി ചീഫ് ഓഫ് സ്റ്റാഫ് പുറത്ത്

ഇറാന് പുതിയ ഭീഷണിയുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്

ഇറാന് പുതിയ ഭീഷണിയുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

കാമുകന് വേണ്ടി പൊലീസുകാരനായ അച്ഛനെ മിൽക് ഷേയ്കിൽ വിഷം കലക്കി കൊന്നു, പ്രേമം പൊളിഞ്ഞു, 3 വർഷത്തിന് ശേഷം ക്രൂരത പുറത്തായി

കരാട്ടെ പരിശീലനത്തിനിടെ ശക്തമായ വയറുവേദനയും ഛർദിയും; കുഴഞ്ഞ് വീണ 11 വയസുകാരിക്ക് ദാരുണാന്ത്യം

April 17, 2026
വെറും 20 വയസ്സ്, പീഡനത്തിനിരയാക്കിയത് 30ഓളം പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ, വീഡിയോയും ചിത്രീകരിച്ചു; ബിജെപി നേതാവിന്റെ മകൻ അറസ്റ്റിൽ

ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ടു, പ്രണയം നടിച്ച് വീട്ടിലെത്തിച്ച് പീഡനം, പെൺകുട്ടി പിന്മാറിയതോടെ പ്രതികാരം; യുവാവ് പിടിയിൽ

April 17, 2026
സംസ്ഥാനത്ത് കൊടും ചൂട്; 12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്, പാലക്കാട് 40 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാം

സംസ്ഥാനത്ത് കൊടും ചൂട്; 12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്, പാലക്കാട് 40 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാം

April 17, 2026
ശബരിമല യുവതിപ്രവേശനം: ഭരണഘടന ബെഞ്ച് ഇന്ന് വീണ്ടും വാദം കേൾക്കും; സംസ്ഥാന സർക്കാരിന്റെ വാദവും ഇന്നുണ്ടായേക്കും

ശബരിമല യുവതിപ്രവേശനം: ഭരണഘടന ബെഞ്ച് ഇന്ന് വീണ്ടും വാദം കേൾക്കും; സംസ്ഥാന സർക്കാരിന്റെ വാദവും ഇന്നുണ്ടായേക്കും

April 17, 2026
നിയമസഭാ തെരഞ്ഞെടുപ്പ്: നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന്, പത്രിക നൽകിയത് 1252 പേർ; വിമതരെയും അപരൻമാരെയും പിന്തിരിപ്പിക്കാൻ പാർട്ടികളും സ്ഥാനാർത്ഥികളും

അപ്രതീക്ഷിത തിരിച്ചടിയേറ്റ് കോൺ​ഗ്രസ്, ബിജെപിക്ക് വോട്ട് മറിച്ചതിൽ കടുത്ത നടപടി; 5 എംഎൽമാ‌ർക്ക് സസ്പെൻഷൻ, പിന്നാലെ മറുപടി

April 17, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA

Copyright © 2023 The kerala News. All Rights Reserved.