കാൻബെറ: ഓസ്‌ട്രേലിയയിൽ ബഹുസംസ്‌കാര വാദം പരാജയമാണെന്നും ‘ഏകസംസ്കാര’ (Monocultural) രീതിയിലേക്ക് മാറണമെന്നുമുള്ള സെനറ്റർ പൗളിൻ ഹാൻസന്റെ പ്രസ്താവനയെ ഫെഡറേഷൻ ഓഫ് എത്തിനിക് കമ്മ്യൂണിറ്റീസ് കൗൺസിൽസ് ഓഫ് ഓസ്‌ട്രേലിയ (FECCA) ശക്തമായി തള്ളിപ്പറഞ്ഞു . പൗളിൻ ഹാൻസന്റെ വാദങ്ങൾ ചരിത്രപരമായും വസ്തുതാപരമായും തെറ്റാണെന്നും, ആദിമ നിവാസികൾ മുതൽ കുടിയേറ്റക്കാർ വരെ ഉൾക്കൊള്ളുന്നതാണ് ഓസ്‌ട്രേലിയയുടെ ചരിത്രമെന്നും ഫെക്ക ചെയർമാൻ പീറ്റർ ഡൂക്കാസ് ഒഎഎം വ്യക്തമാക്കി .
‘വൈറ്റ് ഓസ്‌ട്രേലിയ പോളിസി’ തിരികെ കൊണ്ടുവരാനുള്ള ശ്രമമാണ് ഹാൻസന്റെ പ്രസ്താവനയെന്ന് ഫെക്ക കുറ്റപ്പെടുത്തി.ഇത്തരം ഭിന്നിപ്പുണ്ടാക്കുന്ന നിലപാടുകൾക്കെതിരെ ഫെക്ക രാജ്യവ്യാപകമായി കാമ്പെയ്ൻ സംഘടിപ്പിക്കുമെന്നും, ബഹുസ്വരത ഓസ്‌ട്രേലിയയുടെ അഭിമാനകരമായ നേട്ടമാണെന്നും നേതൃത്വം അറിയിച്ചു.































