ദോഹ: ലോകകപ്പിനിടെ ഖത്തറിൽ യൂബര്‍ സര്‍വ്വീസ് ഉപയോഗപ്പെടുത്തിയത് ഇരുപത്തിയാറുലക്ഷം പേര്‍.ലോകകപ്പ് നടന്ന എട്ട് സ്റ്റേഡിയങ്ങളിലേക്കും തിരിച്ചുമായാണ് ഇത്രയും പേര്‍ യാത്ര ചെയ്തത്. യുബര്‍ അധികൃതരാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്.
പതിനൊന്നായിരത്തി അഞ്ഞൂറ് യൂബര്‍ വാഹനങ്ങളാണ് ലോകകപ്പില്‍ സര്‍വ്വീസ് നടത്തിയത്. 4,41,612 ട്രിപ്പുകളിലായാണ് ഇത്രയും വാഹനങ്ങള്‍ സര്‍വ്വീസ് നടത്തിയത്. ഏറ്റവും കൂടുതല്‍ യൂബർ സർവ്വീസ് നടത്തിയത് ഖലീഫ രാജ്യാന്തര അന്താരാഷ്ട വിമാനത്താവളത്തിലാക്കണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.1,10,000 ട്രിപ്പുകളാണ് ഖലീഫ അന്താരാഷ്ട്ര വിമാനതാവളത്തിലേക്ക് നടത്തിയതെന്നും യുബര്‍ അധികൃതർ പറഞ്ഞു.
ലോകകപ്പിന് ഖത്തറിലെത്തിയ ഫുട്ബോൾ ആരാധകരിൽ മുന്‍നിരയിലുള്ളത് യുഎസ്, സൗദി അറേബ്യ, ഇന്ത്യ, യുഎഇ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്. കൂടാതെ മെകിസിക്കോ, ഫ്രാന്‍സ്, ഈജിപ്ത്, ബ്രസീല്‍, അര്‍ജന്റീന എന്നീ രാജ്യങ്ങളിൽ നിന്നും ലോകകപ്പ് കാണാൻ ധാരാളം പേർ എത്തിയതായാണ് കണക്കുകൾ.
STORY HIGHLIGHTS: Twenty six lakh people used the Uber service in Qatar during the World Cup