അനന്ത് അംബാനിയുടെയും രാധിക മര്‍ച്ചന്‍റിന്‍റെയും വിവാഹ മാമാങ്കത്തിന് പിന്നാലെ നിരവധി ഇന്ത്യന്‍ വിവാഹങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. ഇന്ത്യയിലെ ചില സമൂഹങ്ങളിൽ വിവാഹ ആഘോഷങ്ങള്‍ ആഴ്ചകള്‍ക്ക് മുമ്പ് തന്നെ തുടങ്ങും. വിവാഹത്തോടൊപ്പമുള്ള ഓരോ ചടങ്ങും ഇന്ന് ആഘോഷപൂര്‍വ്വമാണ് കൊണ്ടാടുന്നത്. പല വിവാഹങ്ങളും ഏതാണ്ട് ഉത്സവപ്രതീതിയോടെ ദിവസങ്ങളോളമാണ് ആഘോഷിക്കുന്നത്. അതേസമയം ചില വിവാഹങ്ങള്‍ വിവാഹത്തിന് പിന്നാലെ പോലീസ് സ്റ്റേഷനിലും എത്തുന്നു. കഴിഞ്ഞ ദിവസം സദ്യയ്ക്ക് മീന്‍ കറിയില്ലെന്ന പേരില്‍ വധുവിന്‍റെ വീട്ടുകാരെ തല്ലുന്ന വരന്‍റെയും ബന്ധുക്കളുടെയും വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. അതിന് പിന്നാലെ മറ്റൊരു ഇന്ത്യന്‍ വിവാഹ വാര്‍ത്തയും വാർത്തകളില്‍ ഇടം നേടുകയാണ്.
ബിഹാറില്‍ വിവാഹ ചടങ്ങ് തീരുന്നതിന് മുമ്പ് തന്നെ പോലീസ് സ്റ്റേഷനിലെത്തിയ ഒരു വിവാഹത്തെ കുറിച്ചാണ് പറഞ്ഞുവരുന്നത്. ബിഹാറിലെ ഗൈഘട്ട് സ്വദേശിയായ വരനെയും കൊണ്ടുള്ള വിവാഹ ഘോഷയാത്ര വിവാഹ ദിവസം കൃത്യസമയത്ത് തന്നെ ബരുരാജിലെ ധൂം നഗറിലുള്ള വധൂ ഗൃഹത്തിലെത്തി. ഘോത്രയാത്രയിൽ ഉണ്ടായിരുന്നവര്‍ക്ക് വധുവിന്‍റെ വീട്ടുകാര്‍ ഗംഭീരമായ വരവേല്‍പ്പും ഒപ്പം ഭക്ഷണവും നല്‍കി സ്വീകരിച്ചു. എന്നാല്‍, വിവാഹ വേദിയില്‍ വച്ച് വധുവിന് മാല ചാര്‍ത്തുന്ന ജയമാല ചടങ്ങിന് തൊട്ട് മുമ്പ് വരന്‍ വിവാഹത്തില്‍ നിന്നും പിന്മാറിയെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. വധുവിന്‍റെ വീട്ടുകാര്‍ വധുവിനെ മാറ്റി എന്നായിരുന്നു വരന്‍റെ ആരോപണം. താന്‍ വിവാഹം കഴിക്കാമെന്ന് സമ്മതിച്ച പെണ്‍കുട്ടിയല്ല വിവാഹവേദിയിലെത്തിയതെന്ന് വരന്‍ ആരോപിച്ചു. പിന്നാലെ വരനും കുടുംബവും ബറാത്ത് പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു.































