വാഷിങ്ടണ്‍: ഓപ്പൺ എഐക്കെതിരെ ആപ്പിൾ രംഗത്ത്. ആപ്പിളിന്‍റെ രഹസ്യങ്ങൾ ഓപ്പൺ എഐ മോഷ്ടിച്ചെന്നാണ് പരാതി. ആപ്പിൾ വിട്ട് ഓപ്പൺ എഐയിൽ ചേർന്ന രണ്ട് ജീവനക്കാർ രഹസ്യങ്ങൾ ചോർത്തിയെന്നാണ് പരാതിയിൽ പറയുന്നത്. കാലിഫോർണിയയിൽ ആപ്പിൾ കേസ് ഫയൽ ചെയ്തിട്ടുണ്ട്. മുൻ ആപ്പിൾ സിനിയർ സിസ്റ്റം ഇലക്ട്രിക്കൽ എഞ്ചിനിയർ ചാങ്ങ് ലിയു, വൈസ് പ്രസിഡന്‍റ് ഓഫ് പ്രൊഡക്ട് ഡിസൈൻ ടാങ്ങ് യൂ ടാൻ എന്നിവരെയാണ് ആപ്പിൾ പ്രതിസ്ഥാനത്ത് നിർത്തുന്നത്.
കമ്പനി വിട്ടപ്പോൾ ചാങ്ങ് ലിയു ലാപ്ടോപ്പ് മടക്കി നൽകിയില്ലെന്നും കമ്പനിയുടെ ഹാർഡ്‍വെയർ ഡിസൈൻ രഹസ്യങ്ങൾ ഇത് വച്ച് ചോർത്തിയെന്നും ആപ്പിൾ വിട്ട 400ഓളം ജീവനക്കാർ ഇപ്പോൾ ഓപ്പൺ എഐയിലുണ്ട് എന്നിങ്ങനെയാണ് ആരോപണങ്ങൾ. ഓപ്പൺ എഐ സ്വന്തം ഗാഡ്ജ്റ്റ് വികസിപ്പിക്കുന്നിനിടെയാണ് കേസ്.































