ബെയ്ജിങ്: ജൻമദിനത്തില്‍ ആറുവയസുകാരനെ കളയാൻ വെച്ച ഭക്ഷണം കൂടി കഴിക്കാൻ നിര്‍ബന്ധിച്ച് നഴ്സറി സ്കൂള്‍ അധ്യാപിക.
സൗത്ത് ചൈന മോണിങ് പോസ്റ്റ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. സെപ്റ്റംബര്‍ 15നാണ് വടക്കുകിഴക്കൻ ചൈനയിലെ ലിയാവോനിങ് പ്രവിശ്യയിലെ ക്വിന്റര്‍ഗാര്‍ട്ടനിലാണ് സംഭവം. കുട്ടി ഉച്ചഭക്ഷണം കഴിച്ചയുടനെ പാത്രത്തില്‍ ബാക്കിവെച്ച ഭക്ഷണം കൂടി അധ്യാപിക നിര്‍ബന്ധിച്ച് കഴിപ്പിച്ചു.
അധ്യാപിക തങ്ങളുടെ കുട്ടിയെ പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച് മാതാപിതാക്കള്‍ പരാതി നല്‍കി. വയറു നിറയെ മത്തങ്ങ കഴിക്കേണ്ടി വന്നതാണ് തങ്ങളുടെ കുട്ടിയുടെ അസുഖത്തിന് കാരണമെന്ന് അവര്‍ അവകാശപ്പെട്ടു. ചടങ്ങിനായി പുതുവസ്ത്രം ധരിച്ച മകൻ മുഷിഞ്ഞ വസ്ത്രവുമായാണ് വീട്ടിലെത്തിയതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ശരിയായി ഉച്ചഭക്ഷണം കഴിച്ച ശേഷം കൂടുതല്‍ ഭക്ഷണം കഴിക്കാൻ ടീച്ചര്‍ നിര്‍ബന്ധിച്ചെന്ന് കുട്ടി മുത്തശ്ശിയോട് പറഞ്ഞപ്പോഴാണ് രക്ഷിതാക്കള്‍ ഇക്കാര്യം അറിയുന്നത്.
സംഭവത്തെക്കുറിച്ച് സ്‌കൂളില്‍ അറിയിച്ചതിനെ തുടര്‍ന്ന് സി.സി.ടി.വി ദൃശ്യങ്ങള്‍ പലതവണ കാണാൻ രക്ഷിതാക്കള്‍ ആവശ്യപ്പെട്ടതായി ഔട്ട്‌ലെറ്റ് അറിയിച്ചു. എന്നാല്‍, പൊലീസ് ഇടപെടുന്നത് വരെ അവര്‍ക്ക് പ്രവേശനാനുമതി നല്‍കിയില്ല. അന്വേഷണം നടത്തിയതോടെ സംഭവം സത്യമാണെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു. അധ്യാപികയെ ഇൻസ്റ്റിറ്റ്യൂട്ടില്‍ നിന്ന് പുറത്താക്കണമെന്നായിരുന്നു ആവശ്യം. രക്ഷിതാക്കളോട് മാപ്പ് പറയണമെന്നും അവര്‍ സ്‌കൂളിനോട് ആവശ്യപ്പെട്ടു.
ചൈനയില്‍ ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ഇതാദ്യമല്ല. 2017 ല്‍, ചായോങ് ഏരിയയിലെ ആര്‍വൈബി എജ്യുക്കേഷന്റെ ഒരു പ്രീസ്‌കൂള്‍ കുട്ടികളെ സൂചികൊണ്ട് ശിക്ഷിക്കുന്ന അധ്യാപകനെതിരെ ബെയ്ജിങ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ലിയു എന്ന പേരുള്ള അധ്യാപികയെ 18 മാസം തടവിന് ശിക്ഷിക്കുകയും അഞ്ച് വര്‍ഷത്തേക്ക് കുട്ടികളുമായി ജോലി ചെയ്യുന്നതില്‍ നിന്ന് വിലക്കുകയും ചെയ്തു.
വടക്കുകിഴക്കൻ ചൈനയിലെ കിന്റര്‍ഗാര്‍ട്ടൻ അധ്യാപിക തന്റെ വിദ്യാര്‍ഥികളെ മര്‍ദിക്കുകയും നിലത്തേക്ക് വലിച്ചിഴയ്ക്കുകയും ചെയ്തതായി ആഗസ്റ്റില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മൂക്കിന്റെ എല്ല് പൊട്ടിയ കുട്ടി സ്കൂളില്‍ പോക്ക് തന്നെ അവസാനിപ്പിക്കുകയായിരുന്നു.