അഫ്ഗാനിസ്ഥാനില്‍ ഗര്‍ഭനിരോധന ഉല്‍പ്പന്നങ്ങള്‍ക്ക് താലിബാന്‍ വിലക്കേര്‍പ്പെടുത്തിയതായി റിപ്പോർട്ട്. ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ മുസ്ലിം ജനസംഖ്യ കുറയ്ക്കാനുള്ള പാശ്ചാത്യ രാജ്യങ്ങളുടെ ഗൂഢാലോചനയാണെന്ന് ആരോപിച്ചാണ് ഗര്‍ഭനിരോധന ഉറകള്‍ക്കും മരുന്നുകള്‍ക്കും വിലക്കേര്‍പ്പെടുത്തിയത്.
ഗര്‍ഭനിരോധനത്തിനായുള്ള ഉല്‍പ്പന്നങ്ങള്‍ വില്‍ക്കരുതെന്ന് മെഡിക്കല്‍ സ്റ്റോറുകള്‍ക്ക് നിര്‍ദേശം നല്‍കി. ഇതുസംബന്ധിച്ച് ഔദ്യോഗിക ഉത്തരവിറങ്ങിയിട്ടില്ലെങ്കിലും ഫാര്‍മസികളിലെത്തി താലിബാന്‍സേന നിര്‍ദേശം നല്‍കുന്നുണ്ട്.