ചെന്നൈ: രാമനാഥപുരത്ത് 32കാരിയായ സ്ത്രീ തീ കൊളുത്തി ആത്മഹത്യ ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് വലിയ പ്രതിഷേധമുയരുകയാണ്. ഭാര്യാപിതാവിന്റെ ലൈംഗിക പീഡനവും ഭർതൃവീട്ടുകാരുടെ സ്ത്രീധന പീഡനവുമാണ് ആത്മഹത്യക്ക് കാരണമായതെന്നുമാണ് ആരോപണം. രഞ്ജിത എന്ന സ്ത്രീയാണ് മരിച്ചത്.
രഞ്ജിതയുടെ ശരീരത്തിൽ 70 ശതമാനം പൊള്ളലേറ്റിരുന്നു. തുടർന്ന് മധുരയിലെ രാജാജി ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും മരണമടഞ്ഞു. എന്നാൽ മരണമൊഴിയായി പകർത്തിയ വീഡിയോയിൽ ഭർത്താവിന്റെ അച്ഛൻ തന്നെ കെട്ടിപ്പിടിച്ചെന്നും അത് സഹിക്കാൻ കഴിഞ്ഞില്ലെന്നും അതുകൊണ്ടാണ് ആത്മഹത്യ ചെയ്യുന്നതെന്നും രഞ്ജിത പറഞ്ഞുവെന്ന് എൻ ഡി ടി വി റിപ്പോർട്ട് ചെയ്യുന്നു. മുഖത്തു പൊള്ളലേറ്റിട്ടും, ഇടറിയ ശ്ബ്ദത്തോടെയാണ് മരണമൊഴി നൽകിയത്.
അതേ സമയം രഞ്ജിതയുടെ ഇളയ മകനും ഏഴാം ക്ലാസ് വിദ്യാർത്ഥിയുമായ മകനും ഇതിനോട് പ്രതികരിച്ചിട്ടുണ്ട്. അമ്മ ലൈംഗിക പീഡനം അനുഭവിച്ചിരുന്നെന്ന് തന്നോട് പറഞ്ഞതായി മകൻ. അതേ സമയം ഭർത്താവിന്റെ അച്ഛനിൽ നിന്നും മോശം പെരുമാറ്റം മാത്രമല്ല, ഭർത്താവും ഭർതൃവീട്ടുകാരും തുടർച്ചയായി സ്ത്രീധന പീഡനം നടത്തിയതായും രഞ്ജിതയുടെ കുടുംബം ആരോപിക്കുന്നു.































