തൃശൂർ: തൃശൂർ മേയർ സ്ഥന വിവാദത്തിന് പിന്നാലെ ലാലി ജെയിംസിനെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെന്റ് ചെയ്ത് കോണ്‍ഗ്രസ്. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിന്റേതാണ് നടപടി. മേയർ സ്ഥാനത്തേക്ക് പണം വാങ്ങി എന്ന ആരോപണം കൗൺസിലർ ലാലി ജെയിംസ് ആരോപിച്ചിരുന്നു. കോണ്‍ഗ്രസിന് വ്യക്തമായ ഭൂരിപക്ഷം കിട്ടിയ തൃശ്ശൂരിൽ പാര്‍ട്ടി കൗണ്‍സിലര്‍ നേതൃത്വത്തിന് എതിരെ ഉയര്‍ത്തിയെ ഗുരുതര ആരോപണമാണ്. മേയറായി തീരുമാനിച്ച നിജി ജസ്റ്റിനും ഭര്‍ത്താവും പെട്ടിയുമായി എഐസിസി നേതാക്കളെ പോയി കണ്ടെന്ന ആരോപണമാണ് മുതിര്‍ന്ന കൗണ്‍സിലര്‍ ലാലി ജയിംസ് ഉയര്‍ത്തിയത്. തനിക്കെതിരെ നടപടിയെടുത്താൽ ഇനിയും പല ഇടപാടുകളും തുറന്നു പറയുമെന്ന് ഭീഷണി ഉയര്‍ത്തുകയും ചെയ്തിരുന്നു പിന്നാലെയാണ് നടപടി.































