റോയൽ എഡിൻബറോ മിലിറ്ററി ടാറ്റൂ 2026-ൽ ആദ്യമായി ഓസ്ട്രേലിയയിലെ ബ്രിസ്ബേനിൽ അരങ്ങേറും. 75-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഫെബ്രുവരി 12നും 14നും ബ്രിസ്ബേന്റെ സൺകോർപ് സ്റ്റേഡിയത്തിൽ ‘ദ ഹീറോസ് ഹൂ മെയ്‌ഡ് അസ്സ്’ എന്ന തലക്കെട്ടിൽ രണ്ട് പ്രത്യേക ഷോകളാണ് സംഘടിപ്പിക്കുക.
1949 മുതൽ എഡിൻബറോയിൽ സ്ഥിരമായി നടക്കുന്ന ഈ മിലിട്ടറി ടാറ്റൂ, ലോകത്തിലെ പ്രധാന സാംസ്കാരിക-സൈനിക പരിപാടികളിലൊന്നായി മാറിയിട്ടുണ്ട്. 50-ത്തിലധികം രാജ്യങ്ങളിൽ നിന്നുള്ള 1000-ലധികം കലാകാരന്മാരും സൈനിക ബാൻഡുകളും പങ്കെടുക്കുന്ന ടാറ്റൂ വർഷേന 100 മില്യൺത്തോളം പ്രേക്ഷകരെ ആകർഷിക്കുന്നു.
ടാറ്റൂയുടെ ചീഫ് എക്‌സിക്യൂട്ടീവ് ജേസൺ ബാരറ്റ് ഈ പരിപാടിയെ “മനുഷ്യാത്മാവിന്റെയും, പങ്കുവെക്കുന്ന തിരിച്ചറിവിന്റെയും, നമ്മുടെ സമൂഹത്തെ രൂപപ്പെടുത്തുന്ന ഹീറോകളെ ആദരിക്കുന്നതുമായ ഒരു വലിയ ആഘോഷം” എന്നാക്കി വിശേഷിപ്പിച്ചു.
ക്വീൻസ്‌ലാൻഡ് പ്രധാനമന്ത്രി ഡേവിഡ് ക്രിസാഫുള്ളി ഈ ഇനിഷ്യേറ്റിവ് സംസ്ഥാനത്തെ അന്താരാഷ്ട്ര ഇവന്റ് ഹബ്ബായി വളർത്താനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്ന് പറഞ്ഞു. ടൂറിസം മന്ത്രി ആൻഡ്രൂ പോവെൽ പരിപാടി സംസ്ഥാനത്തിന് ഏകദേശം 39 ദശലക്ഷം ഡോളറിന്റെ സാമ്പത്തിക നേട്ടം നൽകുമെന്ന് പ്രതീക്ഷിക്കുന്നതായി അറിയിച്ചു. 2032 ഒളിമ്പിക്സിന്റെ ആഭിമുഖ്യത്തിലേക്ക് ക്വീൻസ്‌ലാൻഡ് നീങ്ങുന്നതിനിടയിലാണ് ടാറ്റൂ ബ്രിസ്ബേൻ ഷോയ്ക്ക് അംഗീകാരം ലഭിച്ചത്. ടിക്കറ്റ് വിൽപ്പന മെയ് 21 മുതൽ ആരംഭിക്കും.































