ആന്ധ്രാപ്രദേശിലെ അല്ലൂരി സീതാരാമ രാജു ജില്ലയിലെ വേനൽക്കാല അവധിയിൽ നടത്തിയ വിനോദയാത്രയ്ക്ക് ദുരന്തപര്യാവസാനം. വെള്ളച്ചാട്ടത്തിൽ നിന്നും ഫോട്ടോ എടുക്കുന്നതിനിടെ മൂന്ന് പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടികൾ മുങ്ങിമരിക്കുകയായിരുന്നു. ഏപ്രിൽ രണ്ടാം തിയതി അവധിക്കാലത്ത് പ്രദേശവാസികൾ സ്ഥിരമായി എത്തുന്ന അനന്തഗിരിയിലെ മുളഗുമ്മി വെള്ളച്ചാട്ടത്തിലാണ് ദാരുണസംഭവം റിപ്പോര്‍ട്ട് ചെയ്തത്.
ഫോട്ടോ എടുക്കാനുള്ള ശ്രമം
പോലീസ് പറയുന്നതനുസരിച്ച്, ഒരേ ഗ്രാമത്തിൽ നിന്നുള്ള നാല് പെൺകുട്ടികൾ ഒരു ദിവസത്തെ വിനോദത്തിനായി വെള്ളച്ചാട്ടത്തിൽ എത്തിയിരുന്നു. കൂട്ടത്തിലൊരാൾ വെള്ളത്തിനടിയിലുള്ള പാറയിൽ നിന്നും ഫോട്ടോ എടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് മറ്റ് മൂന്ന് പെണ്‍കുട്ടികൾ അപകടത്തിൽപ്പെട്ടത്. വഴുക്കലുള്ള പാറയ്ക്ക് അടുത്തേക്ക് നീങ്ങുന്നതിനിടെ മൂന്ന് കുട്ടികളും ബാലൻസ് തെറ്റി ആഴത്തിലുള്ള വെള്ളത്തിലേക്ക് വീഴുകയായിരുന്നു.































