തൃശൂർ: വിവാഹ വാഗ്ദാനം നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്സിൽ യുവാവിന് 37 വർഷം കഠിനതടവും, 1,25,000 രൂപ പിഴയും വിധിച്ച് പോക്സോ കോടതി. വാടാനപ്പിള്ളി ബീച്ച് തറയിൽ വീട്ടിൽ ബിനീഷി (34)നെയാണ് കുന്നംകുളം പോക്സോ ജഡ്ജ് എസ്.ലിഷ ശിക്ഷിച്ചത്. പിഴ സംഖ്യയിൽ 50,000 രൂപ അതിജീവിതക്ക് നൽകാനും കോടതി വിധിച്ചു. 2017- ലാണ് കേസിനാസ്പദമായ സംഭവം. വിവാഹിതനും ഭാര്യയും മക്കളുമുള്ള പ്രതി ഭാര്യയെ ഉപേക്ഷിച്ച് പെൺകുട്ടിയെ വിവാഹം കഴിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പ്രതിയുടെ വീട്ടിലേക്ക് വിളിച്ചു വരുത്തി ബലാത്സംഗം ചെയ്യുകയായിരുന്നു.































