ഒരു മാസം പ്രായമുള്ള മകന് ഭക്ഷണം നല്‍കാതെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ റഷ്യൻ ഇൻഫ്‌ളുവൻസർക്ക് എട്ടുവർഷം തടവ്.
മാക്‌സിം ല്യുട്ടി എന്നയാളാണ് ശിക്ഷിച്ചത്. തന്റെ കുഞ്ഞിന് അമാനുഷിക കഴിവുകള്‍ ലഭിക്കാൻ വേണ്ടി ഭക്ഷണം നിഷേധിക്കുകയും സൂര്യപ്രകാശം മാത്രം കൊള്ളിക്കുകയായിരുന്നു. കോസ്‌മോസ് എന്ന പേരുള്ള കുഞ്ഞിന് സൂര്യപ്രകാശത്തില്‍ അമാനുഷിക കഴിവുകള്‍ കിട്ടുമെന്നായിരുന്നു പിതാവിന്റെ വിശ്വാസം.എന്നാല്‍ ഭക്ഷണം ലഭിക്കാതെ പോഷകാഹാരക്കുറവും ന്യുമോണിയയും ബാധിച്ച് കുഞ്ഞ് മരിക്കുകയായിരുന്നു.
കഴിഞ്ഞ വര്‍ഷം മാർച്ചിലാണ് കുട്ടി മരിച്ചത്. പ്രസവത്തിനായി ആശുപത്രിയില്‍ പോകാൻ പോലും ലൂട്ടി വിസമ്മതിക്കുകയും വീട്ടില്‍ നിന്നാണ് കുഞ്ഞ് ജനിച്ചതെന്നും വിദേശ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. ഭക്ഷണം നല്‍കരുതെന്ന് പങ്കാളിയോട് നിർദേശിക്കുകയും ചെയ്തു.സൂര്യൻ കുഞ്ഞിന് ഭക്ഷണം നല്‍കുമെന്ന് അയാള്‍ വിശ്വസിപ്പിച്ചു. എന്നാല്‍ പങ്കാളിയായ ഒക്‌സാന കുഞ്ഞിനെ രഹസ്യമായി മുലപ്പാല്‍ കൊടുക്കാൻ ശ്രമിച്ചിരുന്നതായി ബന്ധുക്കള്‍ പറയുന്നു. എന്നാല്‍ പലപ്പോഴും മാക്‌സിമിനെ ഭയന്ന് കുഞ്ഞിന് പാല് കൊടുക്കാൻ പോലും കഴിഞ്ഞിരുന്നില്ല. സൂര്യപ്രകാശം മാത്രം നല്‍കി കുഞ്ഞിനെ വളർത്താമെന്ന് തെളിയിക്കുകയായിരുന്നു ഇയാളുടെ ലക്ഷ്യമെന്ന് മാധ്യമങ്ങള്‍ റിപ്പോർട്ടു ചെയ്യുന്നു. പരമ്ബരാഗതമായ വൈദ്യചികിത്സയിലൊന്നും വിശ്വാസമില്ലാത്ത മാക്‌സിം കുഞ്ഞിനെ തണുത്ത വെള്ളത്തില്‍ കുളിപ്പിക്കുകയും ചെയ്തിരുന്നു.
ഗുരുതരാവസ്ഥയിലായ കുഞ്ഞിന് 3.5 പൗണ്ട് ഭാരം മാത്രമായിരുന്നു ഉണ്ടായിരുന്നതെന്നും ആശുപത്രിയിലെത്തും മുമ്ബ് കുഞ്ഞ് മരിച്ചതായി ഡോക്ടർമാർ അറിയിക്കുകയും ചെയ്തു. തുടർന്നാണ് 48 കാരനായ മാക്‌സിം ലൂട്ടിയെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസമാണ് കേസില്‍ ശിക്ഷ വിധിച്ചത്.