Monday, July 27, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home EUROPE

ഇംഗ്ലണ്ട്; 14 വര്‍ഷം നീണ്ട കൺസർവേറ്റീവ് ഭരണത്തിന് അവസാനത്തെ ആണിയോ ഋഷി സുനക്

by Kerala News Web Desk 04
July 8, 2024
in EUROPE
0 0
A A
ഇംഗ്ലണ്ട്; 14 വര്‍ഷം നീണ്ട കൺസർവേറ്റീവ് ഭരണത്തിന് അവസാനത്തെ ആണിയോ ഋഷി സുനക്
Share on WhatsappShare on FacebookShare on TwitterShare on Telegram

‘ഇലക്ട്രറൽ ആർമഗെഡണ്‍’ (Electoral Armageddon) കൺസർവേറ്റീവ് പക്ഷത്ത് നിന്ന് ആദ്യം തോല്‍വി സമ്മതിച്ച ക്യാബിനറ്റ് മന്ത്രി സര്‍ റോബർട്ട് ബുക്‍ലാന്‍റിന്‍റെ ആദ്യ പ്രതികരണം ഇങ്ങനെയായിരുന്നു. ബ്രിട്ടനിലെ തെരഞ്ഞെടുപ്പ് ഫലം പ്രവചനങ്ങൾ തെറ്റിച്ചില്ല. 14 വർഷത്തെ കൺസർവേറ്റിവ് തുടർഭരണം അവസാനിപ്പിച്ച് കൊണ്ട് റോബർട്ട് ബുക്‍ലാന്‍റ് പറഞ്ഞപോലെ ‘നന്മതിന്മകളുടെ ആ തെരഞ്ഞെടുപ്പ് യുദ്ധത്തില്‍’ ലേബർ പാർട്ടിക്ക് വൻ ഭൂരിപക്ഷം.

പ്രവചനങ്ങൾ
650 സീറ്റുള്ള ഹൗസ് ഓഫ് കോമൺസിലേക്കുള്ള ആദ്യത്തെ എക്സിറ്റ് പോള്‍ പുറത്ത് വരുമ്പോള്‍ ലേബർ പാർട്ടി 410 ലേറെ സീറ്റ് നേടുമെന്നായിരുന്നു പ്രവചനം. കൺസർവേറ്റിവ് പാർട്ടിക്ക് 131 ഉം. പിന്നെയത് ഒന്നു മാറി, 405 ആയി. അപ്പോഴും 160 സീറ്റിന്‍റെ ഭൂരിപക്ഷം ഉറപ്പായിരുന്നു. ഫലം വന്നപ്പോള്‍ കൺസർവേറ്റീവ് പാർട്ടിയിലെ പല പ്രമുഖരും വീണു. വെറും 630 വേട്ടിന് മുന്‍ പ്രധാനമന്ത്രി ലിസ്ട്രസ് അടക്കം തോറ്റു. നിജിൽ ഫേറാഷിന്‍റെ റിഫോം (Reform) പാർട്ടിക്ക് ആദ്യമായി നാല് സീറ്റ് ലഭിച്ചു. വോട്ട് ഷെയറും പൊതുവേ ശക്തമാണ്. തെരഞ്ഞെടുപ്പിനിടെ ഇന്ത്യൻ വംശജനായ റിഷി സുനകിനെ വംശീയമായി അധിക്ഷേപിച്ചത് റിഫോം പാർട്ടി അംഗമാണ്.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
K
J
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

കെയ്ർ സ്റ്റാർമർ രാഷ്ട്രീയത്തിൽ പുതുമുഖമാണ്, 2015 -ലാണ് അദ്ദേഹം ആദ്യമായി ജനപ്രതിനിധിയായത്. 2019 -ലാണ് പാർട്ടി നേതാവാകുന്നത്. ഇനി, ബ്രിട്ടിഷ് പ്രധാനമന്ത്രി. ജനങ്ങള്‍ക്ക് കൊടുത്ത വാക്ക് പാലിക്കാന്‍ നിയുക്ത ലേബര്‍പാർട്ടി പ്രധാനമന്ത്രി കെയ്ർ സ്റ്റാർമർ ഇനി തയ്യാറാകണം.

IMG-20240906-WA0012
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
previous arrow
next arrow

തുടക്കം തന്നെ പാളി
2025 വരെ കാലാവധി ഉണ്ടായിരുന്നിട്ടും സുനക് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് പെട്ടെന്നാണ്. അന്ന് എല്ലാവർക്കും അമ്പരന്നു . തോൽക്കുമെന്നും പെട്ടെന്ന് തന്നെ ഉറപ്പായി. ആദ്യത്തെ ബ്രിട്ടിഷ് – ഇന്ത്യൻ പ്രധാനമന്ത്രി, ആദ്യത്തെ ഹിന്ദു നേതാവ് 200 വർഷത്തിന് ശേഷം ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി. പക്ഷേ, ആ ഭരണം നീണ്ടു നിന്നത് വെറും രണ്ട് വർഷം മാത്രം.

സാമ്പത്തിക പ്രതിസന്ധി, ആരോഗ്യമേഖലയുടെ തകർച്ച, കുടിയേറ്റത്തിലെ നിലപാടുകൾ, കൺസർവേറ്റിവ് തോൽവിയുടെ പ്രധാന കാരണങ്ങൾ ഇവയാണ്. വേറെയും പലതുണ്ട് കാരണങ്ങള്‍. തുടക്കം പക്ഷേ, സുനകിലല്ല താനും. വിവാദങ്ങളിൽ മുങ്ങിപ്പൊങ്ങിയാണ് കൺസർവേറ്റിവ് പാർട്ടി കുറേക്കാലമായി മുന്നോട്ടുപോയിരുന്നത്. അതിന്‍റെയെല്ലാം പഴി പക്ഷേ, ഏറ്റെടുക്കേണ്ടിവന്നത് സുനക് ആണെന്ന് മാത്രം. ബോറിസ് ജോൺസണും ലിസ്ട്രസും വീണിടത്താണ് സുനകിന്‍റെ തുടക്കം.

അടിമുടി കുഴപ്പം
ലിസ്ട്രസിന്‍റെ സാമ്പത്തിക പരിഷ്കരണങ്ങൾ വഷളാക്കിയ കാര്യങ്ങൾ നേരെയാക്കാനാണ് സുനകിനെ ഭരണം ഏൽപ്പിച്ചത്. പക്ഷേ, ഉൾപ്പാർട്ടി പ്രശ്നങ്ങൾ പോലും പരിഹരിക്കാൻ സുനകിനായില്ല. സാമ്പത്തിക പ്രതിസന്ധിയാണ് മറ്റൊരു കാരണം. 2024 ആയിട്ടും കൊവിഡിൽ നിന്നും ബ്രിട്ടന്‍ പൂർണമായും കരകയറിയിട്ടില്ല. യുക്രൈൻ യുദ്ധം വരുത്തിവച്ച വിപണി പ്രശ്നങ്ങളും ഊ‍ർജ്ജപ്രതിസന്ധിയും ഒരുവഴിക്ക്. ജനങ്ങളുടെ ജീവിതനിലവാരം നാൾക്കുനാള്‍ താഴേയ്ക്ക് പോയി.

36 ലക്ഷം കുട്ടികളുൾപ്പടെ ജനസംഖ്യയുടെ അഞ്ചിലൊന്ന് ഇന്ന് ദാരിദ്ര്യത്തിലാണെന്ന് കണക്കുകള്‍ പറയുന്നു. വേതന വർദ്ധനവ് നിലച്ചിട്ട് വർഷങ്ങളായി. ഒപ്പം സാമ്പത്തിക സഹായം വെട്ടിയതോടെ ആരോഗ്യമേഖലയുടെ വീഴ്ച സാധാരണക്കാരെ വലച്ചു. ചികിത്സ കിട്ടാൻ മാസങ്ങളുടെ കാത്തിരിപ്പ് എന്നതായി രീതി. അത് കൊവിഡിനും മുമ്പേ തുടങ്ങിയിരുന്നു. രോഗികളുടെ അനുപാതത്തിന് അനുസരിച്ച് രാജ്യത്ത് ഡോക്ടർമാരുടെ എണ്ണം കുറഞ്ഞത് പ്രശ്നം കൂടുതൽ വഷളാക്കി. തൊഴിൽ പരിചയമുള്ളവർ വിദേശ രാജ്യങ്ങളിലേക്ക് കുടിയേറി. പ്രായപൂർത്തിയായവർക്കുള്ള സാമൂഹ്യ സുരക്ഷാ പദ്ധതി തകർന്നുവെന്നാണ് എംപിമാരുടെ റിപ്പോർട്ടിലെ കണ്ടെത്തലായി പുറത്തുവന്നത്.

പാരാജയത്തിന്‍റെ തുടക്കം 2010 ല്‍
പ്രശ്നം 2010 -ലെ ചെലവുചുരുക്കലിൽ തുടങ്ങി എന്നാണ് വിദഗ്ധപക്ഷം. ചൈൽഡ് കെയർ, നിയമസഹായം അടക്കമുള്ള ജനകീയ സംവിധാനങ്ങൾക്കുള്ള ബജറ്റ് വെട്ടിക്കുറച്ചു. സാധാരണക്കാർക്ക് നീതി കിട്ടുമെന്ന പ്രതീക്ഷയില്ലാതായി. പ്രാദേശിക സർക്കാരുകളുടെ ബജറ്റ് വെട്ടിയതോടെ തെരുവുവിളക്കുകൾ പോലും കണ്ണടച്ചു. ആനുകൂല്യങ്ങൾ രണ്ട് കുട്ടികൾക്ക് മാത്രമായി ചുരുക്കി. വിദ്യാഭ്യാസ ആനുകൂല്യം പാടെ നിർത്തി. യൂണിവേഴ്സിറ്റി ഫീസ് മൂന്നിരട്ടിയായി ഉയർന്നു.

ഡേവിഡ് കാമറോൺ ഭരണത്തിലെത്തിയപ്പോൾ (2010 – 2016) ഹരിതനയം അവസാനിപ്പിച്ചു. സബ്സിഡികൾ നിർത്തി. കാർഷിക മേഖല തകര്‍ച്ച നേരിട്ടു. പിന്നെ ബ്രെക്സിറ്റ്. അതിനെച്ചൊല്ലിയുള്ള പ്രശ്നങ്ങൾ വേറെ. യാത്രാ ചെലവുകളും ജോലിയില്‍ നിന്നുള്ള വരുമാനവും ഒന്നിച്ച് കൊണ്ട് പോകാന്‍ ജനം കഷ്ടപ്പെട്ടു. തെരേസ മേയുടെ കാലത്ത് (2016 -2019) യൂറോപ്യന്‍ യൂണിയന്‍ പൗരൻമാരെ പുറത്താക്കിയത്… ഓരോ കാലത്തെ കൺസർവേറ്റീവ് ഭരണവും ജനങ്ങളെ ഓരോ തരത്തിൽ പ്രശ്നത്തിലാക്കിക്കൊണ്ടേയിരുന്നു.

രേഖകളില്ലാത്ത കുടിയേറ്റക്കാരെ പുറത്താക്കി. വിന്‍ഡ്രഷ് തലമുറയിൽ (Windrush generation) പെട്ടവര്‍ പോലും തടവറയിലേക്ക് മാറ്റപ്പെട്ടു. അത് വലിയ വിവാദമായി. രണ്ടാം ലോക മഹായുദ്ധ ശേഷം ബ്രിട്ടന്‍റെ പുനർനിർമ്മാണത്തിനായി കരീബിയൻ രാജ്യങ്ങളിൽ നിന്നും ക്ഷണിച്ച് വരുത്തിയവരാണ് ‘വിന്‍ഡ്രഷ് തലമുറ’ എന്ന് അറിയപ്പെട്ടത്. ജന്മദേശം പോലും ഉപേക്ഷിച്ച് ബ്രിട്ടന്‍റെ പുനർനിര്‍മ്മാണത്തിനായി എത്തി പതിറ്റാണ്ടുകളോളമായി അവിടെ ജീവിക്കുന്ന തലമുറ. പക്ഷേ, ആവശ്യം കഴിഞ്ഞപ്പോള്‍ കറിവേപ്പിലയുടെ സ്ഥാനം മാത്രം. വിന്‍ഡ്രഷ് തലമുറയിലെ പിന്മുറക്കാരില്‍ പലരെയും കുടിയേറ്റക്കാരെന്ന് ആരോപിച്ച് തടവിലിട്ടു.

ബോറിസ് ജോൺസന്‍റെ കാലത്ത് (2019 -2022) നടന്ന കൊവിഡ് വിരുന്നുകൾ അടക്കം ജനത്തെ അകറ്റി. ലിസ്ട്രസ് തന്‍റെ 44 ദിവസം നീണ്ട ഭരണകാലത്ത് (2022 സെപ്തംബർ 6 – 2022 ഒക്ടോബർ 25) നടപ്പാക്കിയ സാമ്പത്തിക പരിഷ്കരണം വിപണിയെ തകർത്തു. ബില്ലുകൾ കണ്ട് ജനം അമ്പരന്നു. ജോൺസന്‍റെയും ലിസ്ട്രന്‍റെയും നിഴൽ സുനകിനെ വിട്ടുപോയില്ല.

ആവസാനത്തെ ആണി
സുനകിന്‍റെ റുവാണ്ട പുനരധിവാസം അതിന്‍റെ അവസാനഘട്ടമായിരുന്നു. സുനകിന്‍റെ സമ്പത്തും വ്യവസായ പശ്ചാത്തലവും ഭാര്യ അക്ഷതാ മൂർത്തിയുടെ നികുതി കുറക്കാന്‍ നടത്തിയ ശ്രമവും ഒക്കെ ഇതിന്‍റെ കൂടെ ചേർത്തു പിടിച്ചു ജനം. ചാൾസ് രാജാവിനേക്കാൾ സമ്പന്നനായ പ്രധാനമന്ത്രി, ദരിദ്രനാരായണൻമാർ കൂടിവരുന്ന രാജ്യം. നിരീക്ഷകർ ഇതും ഒരു പാരാജയ കാരണമായി പറയുന്നുണ്ട്. ലോകമഹായുദ്ധത്തിന്‍റെ ‘ഡി ഡേ'(D DAY) വാർഷികത്തിലെ ഗ്രൂപ്പ് ഫോട്ടോയിൽ മറ്റ് രാഷ്ട്രതലവന്മാര്‍ക്കിടയില്‍ സ്വന്തം പ്രധാനമന്ത്രിയെ അന്വേഷിച്ച ജനം നിരാശരായതും ഇരട്ട പ്രഹരമായി.

യൂറോപ്പിലെമ്പാടും ദൃശ്യമാകുന്ന വലതു തരംഗത്തിന്‍റെ ഇടയിൽ ബ്രിട്ടനിൽ മധ്യ – ഇടത് പക്ഷം ജയിച്ചതിൽ മാത്രമാണ് അത്ഭുതം. പക്ഷേ, അത്രക്ക് അത്ഭുതം വേണ്ടെന്നും വലതിന്‍റെ സാന്നിധ്യമുള്ള പാർലമെന്‍റിൽ ഇനി, അവരുടെ ശബ്ദവും തളളിക്കളയാൻ പറ്റില്ലെന്നാണ് മറുപടി. നിജിൽ ഫേറാഷിന്‍റെ റിഫോം പാർട്ടി ജൂണിലാണ് മത്സരത്തിൽ പങ്കാളിയായത്. വലതുചായ്‍വുള്ളവർ ഒറ്റയടിക്ക് ആകർഷിക്കപ്പെട്ടു.

എന്തായാലും സുനകിന്‍റെ വീഴ്ച ഏതാണ്ട് പൂർണമാണെന്ന് നിരീക്ഷകർ പറയുന്നു. പക്ഷേ, രാഷ്ട്രീയമാണ്, പ്രവചനങ്ങൾ അസാധ്യം. ഋഷി സുനക് ശരിയായ രാഷ്ട്രീയക്കാരനല്ലെന്ന വിലയിരുത്തലുണ്ട് ഒരു വശത്ത്. മറുവശത്ത്, ലിബറൽ ഡെമോക്രാറ്റുകളുടെ എണ്ണം കൂടി ഫറാജിന് അടക്കം ഹൌസ് ഓഫ് കോമണ്‍സില്‍ പ്രവേശനം കിട്ടി എന്ന യാഥാർത്ഥ്യവും. പക്ഷേ, കൺസർവേറ്റിവ് എണ്ണം അത്രയും കുറഞ്ഞു. ബ്രിട്ടീഷ് വോട്ടർമാരുടെ 14 വർഷങ്ങള്‍ക്ക് ശേഷമുള്ള ഈ പരീക്ഷണത്തിന്‍റെ ജയപരാജയങ്ങള്‍, പക്ഷേ കാത്തിരുന്ന് അറിയണം.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
bismi-up
ihna
GLY WORLD
WhatsApp Image 2024-10-17 at 10.58.07_9e82f765
previous arrow
next arrow

Related Posts

കുട്ടികളുടെ സോഷ്യൽ മീഡിയയ്ക്ക് പൂട്ടിടാൻ ഫ്രാൻസും; ഓസ്‌ട്രേലിയക്ക് പിന്നാലെ കടുത്ത നടപടി
EUROPE

കുട്ടികളുടെ സോഷ്യൽ മീഡിയയ്ക്ക് പൂട്ടിടാൻ ഫ്രാൻസും; ഓസ്‌ട്രേലിയക്ക് പിന്നാലെ കടുത്ത നടപടി

July 22, 2026
ജർമ്മനിയിൽ മലയാളി യുവാവ് ജിൻസൺ കുര്യൻ അന്തരിച്ചു : ദുഃഖത്തിൽ പ്രവാസി സമൂഹം
EUROPE

ജർമ്മനിയിൽ മലയാളി യുവാവ് ജിൻസൺ കുര്യൻ അന്തരിച്ചു : ദുഃഖത്തിൽ പ്രവാസി സമൂഹം

July 20, 2026
പ്രസവം ആഴ്ചകൾക്ക് മുൻപ്; യുകെയിൽ ഇന്ത്യൻ യുവതിയെ വീട്ടിൽക്കയറി കുത്തിക്കൊന്നു, ഭർത്താവിനും പരിക്ക്; വംശീയ ആക്രമണമെന്ന് കുടുംബം
EUROPE

പ്രസവം ആഴ്ചകൾക്ക് മുൻപ്; യുകെയിൽ ഇന്ത്യൻ യുവതിയെ വീട്ടിൽക്കയറി കുത്തിക്കൊന്നു, ഭർത്താവിനും പരിക്ക്; വംശീയ ആക്രമണമെന്ന് കുടുംബം

July 17, 2026
ഹൈന്ദവ ക്ഷേത്രം 40 വർഷമായി പ്രവർത്തിക്കുന്ന കെട്ടിടം; പള്ളി നിർമിക്കാനായി ഇസ്ലാമിക സംഘടനയ്ക്ക് വിറ്റ് യുകെയിലെ നഗരസഭ; വിവാദം
EUROPE

ഹൈന്ദവ ക്ഷേത്രം 40 വർഷമായി പ്രവർത്തിക്കുന്ന കെട്ടിടം; പള്ളി നിർമിക്കാനായി ഇസ്ലാമിക സംഘടനയ്ക്ക് വിറ്റ് യുകെയിലെ നഗരസഭ; വിവാദം

July 16, 2026
എർലിങ് ഹാളണ്ട് കൊണ്ടുവന്ന റക്കൂൺ വിസ്കി, നിമിഷ നേരത്തിനുള്ളിൽ വൈറലായി ഡാലസിലെ സ്റ്റോർ
EUROPE

എർലിങ് ഹാളണ്ട് കൊണ്ടുവന്ന റക്കൂൺ വിസ്കി, നിമിഷ നേരത്തിനുള്ളിൽ വൈറലായി ഡാലസിലെ സ്റ്റോർ

July 15, 2026
പറന്നുയര്‍ന്ന വിമാനത്തിന്റെ ജനല്‍ തകര്‍ന്നു, യാത്രക്കാരന്‍ പകുതിയോളം പുറത്തേക്ക് തെറിച്ചു!
EUROPE

പറന്നുയര്‍ന്ന വിമാനത്തിന്റെ ജനല്‍ തകര്‍ന്നു, യാത്രക്കാരന്‍ പകുതിയോളം പുറത്തേക്ക് തെറിച്ചു!

July 11, 2026
ഇന്‍സ്റ്റയ്ക്കും ഫേസ്ബുക്കിനും വിമര്‍ശനം, മുന്നറിപ്പുമായി യൂറോപ്യന്‍ യൂണിയന്‍
EUROPE

ഇന്‍സ്റ്റയ്ക്കും ഫേസ്ബുക്കിനും വിമര്‍ശനം, മുന്നറിപ്പുമായി യൂറോപ്യന്‍ യൂണിയന്‍

July 11, 2026
ബ്രിട്ടീഷ് യുവതികളുടെ മുന്നില്‍ നഗ്‌നതാപ്രദര്‍ശനം; ബ്രിട്ടനിലെ ശിക്ഷയില്‍നിന്ന് ഒഴിഞ്ഞുമാറി അമേരിക്കന്‍ സൈനികന്‍, വന്‍ പ്രതിഷേധം
EUROPE

ബ്രിട്ടീഷ് യുവതികളുടെ മുന്നില്‍ നഗ്‌നതാപ്രദര്‍ശനം; ബ്രിട്ടനിലെ ശിക്ഷയില്‍നിന്ന് ഒഴിഞ്ഞുമാറി അമേരിക്കന്‍ സൈനികന്‍, വന്‍ പ്രതിഷേധം

July 8, 2026
ഭാര്യമാരെ മയക്കിക്കിടത്തി പീഡിപ്പിച്ച് വീഡിയോ വില്‍ക്കുന്നവര്‍; പരപുരുഷന്‍മാര്‍ക്ക് വിട്ടുകൊടുക്കുന്നവര്‍; പിന്നില്‍ അന്താരാഷ്ട്ര ക്രിമിനല്‍ സംഘം!
EUROPE

ഭാര്യമാരെ മയക്കിക്കിടത്തി പീഡിപ്പിച്ച് വീഡിയോ വില്‍ക്കുന്നവര്‍; പരപുരുഷന്‍മാര്‍ക്ക് വിട്ടുകൊടുക്കുന്നവര്‍; പിന്നില്‍ അന്താരാഷ്ട്ര ക്രിമിനല്‍ സംഘം!

July 4, 2026
Next Post
പായ്ക്ക് ചെയ്ത ഭക്ഷണങ്ങളിലെ ഉപ്പ്, പഞ്ചസാര, കൊഴുപ്പ് മറച്ചുവെക്കണ്ട; വലുതാക്കി തന്നെ എഴുതണമെന്ന് എഫ്എസ്എസ്എഐ

പായ്ക്ക് ചെയ്ത ഭക്ഷണങ്ങളിലെ ഉപ്പ്, പഞ്ചസാര, കൊഴുപ്പ് മറച്ചുവെക്കണ്ട; വലുതാക്കി തന്നെ എഴുതണമെന്ന് എഫ്എസ്എസ്എഐ

വീടിന് തീപിടിച്ചിട്ടും രക്ഷാപ്രവർത്തകരെ അകത്ത് പ്രവേശിപ്പിച്ചില്ല; 3 കുട്ടികൾ വെന്തുമരിച്ച സംഭവത്തിൽ നടപടി

വീടിന് തീപിടിച്ചിട്ടും രക്ഷാപ്രവർത്തകരെ അകത്ത് പ്രവേശിപ്പിച്ചില്ല; 3 കുട്ടികൾ വെന്തുമരിച്ച സംഭവത്തിൽ നടപടി

തവളകളെ രക്ഷിക്കാൻ ആവിമുറികളുമായി ഓസ്ട്രേലിയ

തവളകളെ രക്ഷിക്കാൻ ആവിമുറികളുമായി ഓസ്ട്രേലിയ

ക്വീൻസ്ലാൻഡിൽ ഹൃദയസ്തംഭനത്തെ തുടർന്ന് മലയാളി അന്തരിച്ചു

ക്വീൻസ്ലാൻഡിൽ ഹൃദയസ്തംഭനത്തെ തുടർന്ന് മലയാളി അന്തരിച്ചു

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

എഐ ഉപയോഗിച്ച് ജന്തർ മന്തർ സമരക്കാരെ തിരിച്ചറിയാൻ ‘ഇക്ഷണ’യുമായി പോലീസ്, സ്വകാര്യതാ ലംഘന ആശങ്ക, പ്രതിഷേധം

എഐ ഉപയോഗിച്ച് ജന്തർ മന്തർ സമരക്കാരെ തിരിച്ചറിയാൻ ‘ഇക്ഷണ’യുമായി പോലീസ്, സ്വകാര്യതാ ലംഘന ആശങ്ക, പ്രതിഷേധം

July 25, 2026
ജെയ്ഡൻ സെജോയുടെ നിര്യാണത്തിൽ അനുശോചനം; സംസ്കാര ചടങ്ങുകൾ ജൂലൈ 30-ന്

ജെയ്ഡൻ സെജോയുടെ നിര്യാണത്തിൽ അനുശോചനം; സംസ്കാര ചടങ്ങുകൾ ജൂലൈ 30-ന്

July 25, 2026
ഓസ്‌ട്രേലിയയിലെ പെർത്തിൽ വാഹനാപകടം: മലയാളി യുവതി ദാരുണമായി മരണമടഞ്ഞു; ഭർത്താവിന് പരുക്ക്

ഓസ്‌ട്രേലിയയിലെ പെർത്തിൽ വാഹനാപകടം: മലയാളി യുവതി ദാരുണമായി മരണമടഞ്ഞു; ഭർത്താവിന് പരുക്ക്

July 25, 2026
പോർച്ചുഗൽ കുപ്പായമഴിക്കാൻ റൊണാൾഡോ; വിടവാങ്ങൽ തീയതി പുറത്ത്?

പോർച്ചുഗൽ കുപ്പായമഴിക്കാൻ റൊണാൾഡോ; വിടവാങ്ങൽ തീയതി പുറത്ത്?

July 25, 2026
സ്പാം, ടെലിമാർക്കറ്റിംഗ് നിയമങ്ങൾ ലംഘിച്ചു: ടാബ്‌കോർപ് ലിമിറ്റഡ് 2.7 മില്യൺ ഡോളർ പിഴയൊടുക്കി

സ്പാം, ടെലിമാർക്കറ്റിംഗ് നിയമങ്ങൾ ലംഘിച്ചു: ടാബ്‌കോർപ് ലിമിറ്റഡ് 2.7 മില്യൺ ഡോളർ പിഴയൊടുക്കി

July 25, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA

Copyright © 2023 The kerala News. All Rights Reserved.