Tuesday, August 18, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home EUROPE

യൂറോപ്പിനെ ‘വിഴുങ്ങി’ കാട്ടുതീ: ബ്രിട്ടനിൽ ജനങ്ങൾക്ക് അടിയന്തര മുന്നറിയിപ്പ് സന്ദേശം

by Kerala News Web Desk 04
August 18, 2026
in EUROPE
0 0
A A
യൂറോപ്പിനെ ‘വിഴുങ്ങി’ കാട്ടുതീ: ബ്രിട്ടനിൽ ജനങ്ങൾക്ക് അടിയന്തര മുന്നറിയിപ്പ് സന്ദേശം
Share on WhatsappShare on FacebookShare on TwitterShare on Telegram

ലണ്ടൻ/വെയിൽസ് : കാട്ടുതീയുടെ അതീവ ഗുരുതര സാഹചര്യം കണക്കിലെടുത്താണ് ഇംഗ്ലണ്ടിലും വെയിൽസിലും ദശലക്ഷക്കണക്കിന് മൊബൈൽ ഫോണുകളിലേക്ക് അടിയന്തര മുന്നറിയിപ്പ് അയച്ചതെന്ന് ബ്രിട്ടിഷ് സർക്കാർ. വെള്ളിയാഴ്‌ച വൈകിട്ട് ലഭിച്ച അലർട്ട് ‘തികച്ചും ഉചിതമായ തീരുമാനമായിരുന്നു’ എന്നാണ് സർക്കാർ വിശദീകരണം.

രാജ്യത്തെങ്ങും കാട്ടുതീ പടരാനുള്ള സാധ്യത വളരെ കൂടുതലാണ് എന്ന മുന്നറിയിപ്പോടെയാണ് ഫോണുകളിലേക്ക് പ്രത്യേക ശബ്ദത്തോടെയുള്ള അലർട്ട് എത്തിയത്. ഡിസ്പോസബിൾ ബാർബിക്യൂ, തുറന്ന തീ, പടക്കങ്ങൾ എന്നിവ ഉപയോഗിക്കരുതെന്നും ജനങ്ങൾക്ക് അധികൃതർ നിർദേശം നൽകി.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

അലർട്ട് അയച്ച സമയത്ത് 43 കാട്ടുതീകളും 11 പ്രധാന അടിയന്തര സംഭവങ്ങളും റിപ്പോർട്ട് ചെയ്‌തിരുന്നു. ഇതോടെ അഗ്നിരക്ഷാ സേന വിഭാഗം സമ്മർദത്തിലായിരുന്നുവെന്നും സൈനിക സഹായം പോലും ആവശ്യമായി വന്നിരുന്നുവെന്നും പ്രധാനമന്ത്രിയുടെ ഔദ്യോഗിക വക്‌താവ് പറഞ്ഞു. എന്നാൽ അലർട്ടിനെ കുറിച്ച് മുൻകുട്ടി അറിയിപ്പ് നൽകാതിരുന്നതിനെതിരെ ഗാർഹിക പീഡന അതിജീവിതർക്കും ചാരിറ്റി സംഘടനകൾക്കും കടുത്ത ആശങ്കയുണ്ട്.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ഗാർഹിക പീഡനത്തിൽ നിന്ന് രക്ഷപ്പെടാൻ ചിലർ രഹസ്യമായി സൂക്ഷിക്കുന്ന രണ്ടാമത്തെ മൊബൈൽ ഫോണുകളാണ് ഉപയോഗിക്കുന്നത്. അപ്രതീക്ഷിതമായി വലിയ ശബ്‌ദത്തോടെ അലർട്ട് വന്നതോടെ രഹസ്യ ഫോൺ കൈവശമുള്ളവരെ കുറിച്ച് പങ്കാളികളുടെ ശ്രദ്ധയിൽപ്പെടാനുള്ള സാധ്യത വർധിച്ചെന്നാണ് വനിതാ സഹായ സംഘടനയായ വിമൻസ് എയ്‌ഡ് ചൂണ്ടിക്കാട്ടുന്നത്.

സാധ്യമാകുന്നിടത്തെല്ലാം ഇത്തരം അടിയന്തര അലർട്ടുകൾക്ക് മുൻപ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകണമെന്ന് വിമൻസ് എയ്ഡിന്റെ പ്രതിനിധി വെറോണിക്ക ഓക്‌ഷോട്ട് ആവശ്യപ്പെട്ടു. വെള്ളിയാഴ്ച വൈകിട്ട് ഏഴുമണിയോടെയാണ് ഭൂരിഭാഗം ആളുകൾക്കും അലർട്ട് ലഭിച്ചത്. രാജ്യവ്യാപകമായി ഇത്രയും വലിയ തോതിൽ അടിയന്തര അലർട്ട് സംവിധാനം ഉപയോഗിക്കുന്നത് ഇതാദ്യമായിരുന്നു. അലർട്ട് ഗൗരവമായി കാണണമെന്ന് പ്രധാനമന്ത്രി ആൻഡി ബേണം നേരത്തെ ജനങ്ങളോട് അഭ്യർഥിച്ചിരുന്നു.

അലർട്ടിനെക്കുറിച്ചുള്ള കാബിനറ്റ് ഓഫീസിൻ്റെ അറിയിപ്പ് വെള്ളിയാഴ്ച വൈകിട്ട് ഏകദേശം 6.45ന് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചെങ്കിലും മാധ്യമങ്ങളിൽ പലരും അത് ശ്രദ്ധിച്ചില്ല. ഇതോടെ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് ലഭിക്കുന്നതിന് വളരെ കുറച്ച് സമയം മാത്രമാണ് ഉണ്ടായത്. നാഷനൽ ഫയർ ചീഫ്‌സ് കൗൺസിൽ ചെയർമാൻ ഫിൽ ഗാരിഗൻ അടിയന്തര അലർട്ടിനോട് പൊതുജനം നൽകിയ പ്രതികരണത്തിന് നന്ദി അറിയിച്ചു. കഴിഞ്ഞ 72 മണിക്കൂറിനിടെ അടിയന്തര സേവനങ്ങൾക്ക് നേരിടേണ്ടിവന്ന കാട്ടുതീ സംഭവങ്ങളുടെ എണ്ണത്തിൽ കുറവുണ്ടായതായി അദ്ദേഹം ബി.ബി.സി റേഡിയോ 4ൻ്റെ ടുഡേ പരിപാടിയിൽ പറഞ്ഞു.

എങ്കിലും ഹാംപ്ഷയർ, കേംബ്രിജ്ഷയർ, സൗത്ത് വെയിൽസ്, വെസ്റ്റ് മിഡ്ല‌ൻഡ്‌സ് എന്നിവിടങ്ങളിൽ നാല് പ്രധാന അടിയന്തര സംഭവങ്ങൾ ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്‌തമാക്കി. അടിയന്തര അലർട്ട് ഇംഗ്ലിഷിന് മുമ്പ് വെയിൽഷ് ഭാഷയിൽ ഫോണുകളിൽ എത്തിയതിനെക്കുറിച്ചും ചില രാഷ്ട്രീയ നേതാക്കൾ ചോദ്യം ഉന്നയിച്ചു. എന്നാൽ വെയിൽഷ് ലാംഗ്വേജ് ആക്‌ട് പ്രകാരം വെയിൽഷ് ഭാഷയിലാണ് ഇത്തരം മുന്നറിയിപ്പുകൾ ആദ്യം നൽകേണ്ടതെന്നും സാധ്യമാകുന്നിടത്തെല്ലാം അലർട്ടുകൾ ഇരുഭാഷകളിലും അയക്കാറുണ്ടെന്നും ബ്രിട്ടിഷ് സർക്കാർ വ്യക്തമാക്കി.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

ഡാഫ്‌നെ വധക്കേസ്: മെൽവിൻ തെഊമയുടെ വിസ്താരം പൂർത്തിയായി; യോർഗൻ ഫെനെക്കിന്റെ വിചാരണ നടപടികൾ പുനരാരംഭിച്ചു
EUROPE

ഡാഫ്‌നെ വധക്കേസ്: മെൽവിൻ തെഊമയുടെ വിസ്താരം പൂർത്തിയായി; യോർഗൻ ഫെനെക്കിന്റെ വിചാരണ നടപടികൾ പുനരാരംഭിച്ചു

August 18, 2026
ഹോംവർക്ക് കോപ്പിയടിക്കാൻ ചാറ്റ്ജിപിടി; തടയാൻ പുതിയ ‘AI’ പ്ലാറ്റ്‌ഫോമുമായി മാൾട്ടയിലെ അധ്യാപകൻ
EUROPE

ഹോംവർക്ക് കോപ്പിയടിക്കാൻ ചാറ്റ്ജിപിടി; തടയാൻ പുതിയ ‘AI’ പ്ലാറ്റ്‌ഫോമുമായി മാൾട്ടയിലെ അധ്യാപകൻ

August 18, 2026
മാൾട്ടയിൽ വിദേശ ടൂറിസ്റ്റുകളുടെ അഴിഞ്ഞാട്ടം: സുയിക്കിയിൽ രാത്രികാല റെയ്ഡ് ശക്തമാക്കി പോലീസ്
EUROPE

മാൾട്ടയിൽ വിദേശ ടൂറിസ്റ്റുകളുടെ അഴിഞ്ഞാട്ടം: സുയിക്കിയിൽ രാത്രികാല റെയ്ഡ് ശക്തമാക്കി പോലീസ്

August 13, 2026
ഒടുവിൽ ആ കാത്തിരിപ്പിന് വിരാമം; ക്രിസ്റ്റ്യാനോ റൊണാൾഡോയും ജോർജിന റോഡ്രിഗസും വിവാഹിതരായി
EUROPE

ഒടുവിൽ ആ കാത്തിരിപ്പിന് വിരാമം; ക്രിസ്റ്റ്യാനോ റൊണാൾഡോയും ജോർജിന റോഡ്രിഗസും വിവാഹിതരായി

August 12, 2026
മാൾട്ടയിൽ ഫ്ലാറ്റ് വില കുതിച്ചുയരുന്നു: ദേശീയ ശരാശരിയേക്കാൾ 61% ഉയർന്ന നിരക്കുമായി സ്ലീമ ഒന്നാമത്
EUROPE

മാൾട്ടയിൽ ഫ്ലാറ്റ് വില കുതിച്ചുയരുന്നു: ദേശീയ ശരാശരിയേക്കാൾ 61% ഉയർന്ന നിരക്കുമായി സ്ലീമ ഒന്നാമത്

August 7, 2026
മാൾട്ടയിൽ വീട്ടുപടിക്കൽ വെച്ചിരുന്ന ഒലിവ് മരം പിഴുതെടുത്തു; രണ്ട് യുവാക്കളുടെ ദൃശ്യങ്ങൾ സിസിടിവിയിൽ
EUROPE

മാൾട്ടയിൽ വീട്ടുപടിക്കൽ വെച്ചിരുന്ന ഒലിവ് മരം പിഴുതെടുത്തു; രണ്ട് യുവാക്കളുടെ ദൃശ്യങ്ങൾ സിസിടിവിയിൽ

August 7, 2026
മാൾട്ടയിലെ പശുക്കൾക്ക് ക്ഷയരോഗമുക്ത പദവി നഷ്ടമായി; കാരണം പരിശോധനയിലെ വീഴ്ചയും ജീവനക്കാരുടെ ക്ഷാമവും
EUROPE

മാൾട്ടയിലെ പശുക്കൾക്ക് ക്ഷയരോഗമുക്ത പദവി നഷ്ടമായി; കാരണം പരിശോധനയിലെ വീഴ്ചയും ജീവനക്കാരുടെ ക്ഷാമവും

August 7, 2026
മാൾട്ട മലങ്കര സിറിയക് ഓർത്തഡോക്സ് ദേവാലയത്തിൽ ഫാ. പോൾ പി. ജോർജിന് പ്രൗഢഗംഭീര യാത്രയയപ്പ്
EUROPE

മാൾട്ട മലങ്കര സിറിയക് ഓർത്തഡോക്സ് ദേവാലയത്തിൽ ഫാ. പോൾ പി. ജോർജിന് പ്രൗഢഗംഭീര യാത്രയയപ്പ്

August 3, 2026
മാൾട്ടയിൽ ലൈസൻസില്ലാത്ത ടൂറിസ്റ്റ് വാടകയിടങ്ങൾ (Short-lets) വ്യാപകമായ നിയമലംഘനങ്ങളുടെ കേന്ദ്രമായി മാറുന്നു
EUROPE

മാൾട്ടയിൽ ലൈസൻസില്ലാത്ത ടൂറിസ്റ്റ് വാടകയിടങ്ങൾ (Short-lets) വ്യാപകമായ നിയമലംഘനങ്ങളുടെ കേന്ദ്രമായി മാറുന്നു

August 3, 2026
Next Post
‘ഐഫോണും ബൈക്കും വാങ്ങാൻ ക്വട്ടേഷൻ’; വയോധികനെ കൊലപ്പെടുത്തിയ കേസിൽ എട്ടാം ക്ലാസുകാരിയായ പേരക്കുട്ടിയും സുഹൃത്തുക്കളും പിടിയിൽ

'ഐഫോണും ബൈക്കും വാങ്ങാൻ ക്വട്ടേഷൻ'; വയോധികനെ കൊലപ്പെടുത്തിയ കേസിൽ എട്ടാം ക്ലാസുകാരിയായ പേരക്കുട്ടിയും സുഹൃത്തുക്കളും പിടിയിൽ

ഹോംവർക്ക് കോപ്പിയടിക്കാൻ ചാറ്റ്ജിപിടി; തടയാൻ പുതിയ ‘AI’ പ്ലാറ്റ്‌ഫോമുമായി മാൾട്ടയിലെ അധ്യാപകൻ

ഹോംവർക്ക് കോപ്പിയടിക്കാൻ ചാറ്റ്ജിപിടി; തടയാൻ പുതിയ ‘AI’ പ്ലാറ്റ്‌ഫോമുമായി മാൾട്ടയിലെ അധ്യാപകൻ

ഡാഫ്‌നെ വധക്കേസ്: മെൽവിൻ തെഊമയുടെ വിസ്താരം പൂർത്തിയായി; യോർഗൻ ഫെനെക്കിന്റെ വിചാരണ നടപടികൾ പുനരാരംഭിച്ചു

ഡാഫ്‌നെ വധക്കേസ്: മെൽവിൻ തെഊമയുടെ വിസ്താരം പൂർത്തിയായി; യോർഗൻ ഫെനെക്കിന്റെ വിചാരണ നടപടികൾ പുനരാരംഭിച്ചു

വിജയ് മന്ത്രിസഭയിൽ കൈക്കൂലിക്കാർ; ചില മന്ത്രിമാർ കൈക്കൂലി വാങ്ങുന്നു, ആരോപണവുമായി കെ. അണ്ണാമലൈ

തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ഓഫീസ് നിർമാണം; വൻ ക്രമക്കേടെന്ന് ആരോപണം, 'ടെണ്ടർ ചട്ടങ്ങൾ കാറ്റിൽപ്പറത്തി'

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ഷാർജയിൽ മരിച്ച പ്രവാസി മലയാളിയുടെ മൃതദേഹത്തിന് ഡിഎൻഎ കുരുക്ക്; കണ്ണീരോടെ കുടുംബം

നാല് വയസുകാരനും അച്ഛനും വീട്ടിൽ മരിച്ച നിലയിൽ, ഭാര്യയെ കാണാനില്ല, അന്വേഷണം

August 18, 2026
9-ാം നാൾ പൃഥ്വിരാജിന്റെ ‘ഖലീഫ’ തിയറ്ററുകളിൽ; ശ്രദ്ധനേടി കൗണ്ട് ഡൗൺ പോസ്റ്റർ

ഖലീഫ’യിൽ ഫിസയായി മാളവിക ശർമ്മ; പൃഥ്വിയുടെ നായികയായി മലയാളത്തിൽ അരങ്ങേറ്റം

August 18, 2026
കുടുംബ വഴക്കിനിടെ ഭാര്യയുടെ പക്ഷം പിടിച്ചു, മകളെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച അച്ഛൻ, അറസ്റ്റ്

വിഹിതമായി കിട്ടിയ ഭൂമി വിൽക്കാൻ തയ്യാറായില്ല, ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ്, സ്വകാര്യ ഭാഗങ്ങൾ അടക്കം ഷോക്കേറ്റ് കരിഞ്ഞ നിലയിൽ

August 18, 2026
ലോകത്തിലേക്ക് കേരളത്തിന്റെ വികസന കവാടം തുറന്നുവെന്ന് മുഖ്യമന്ത്രി; വിഴിഞ്ഞം ഗേറ്റ് വേ ഉദ്ഘാടനം ചെയ്തു, ചടങ്ങ് ബഹിഷ്കരിച്ച് ബിജെപിയും ഇടതുനേതാക്കളും

ലോകത്തിലേക്ക് കേരളത്തിന്റെ വികസന കവാടം തുറന്നുവെന്ന് മുഖ്യമന്ത്രി; വിഴിഞ്ഞം ഗേറ്റ് വേ ഉദ്ഘാടനം ചെയ്തു, ചടങ്ങ് ബഹിഷ്കരിച്ച് ബിജെപിയും ഇടതുനേതാക്കളും

August 18, 2026
വിജയ് മന്ത്രിസഭയിൽ കൈക്കൂലിക്കാർ; ചില മന്ത്രിമാർ കൈക്കൂലി വാങ്ങുന്നു, ആരോപണവുമായി കെ. അണ്ണാമലൈ

തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ഓഫീസ് നിർമാണം; വൻ ക്രമക്കേടെന്ന് ആരോപണം, ‘ടെണ്ടർ ചട്ടങ്ങൾ കാറ്റിൽപ്പറത്തി’

August 18, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA

Copyright © 2023 The kerala News. All Rights Reserved.