ലണ്ടൻ : ‘അഭയാര്‍ത്ഥികളില്‍’ നിന്ന് യൂറോപ്യൻ രാജ്യങ്ങള്‍ക്ക് ഏറെ ദുരിതം അനുഭവിക്കേണ്ടി വരുന്നുവെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് .
ബ്രിട്ടനില്‍ വര്‍ദ്ധിച്ചുവരുന്ന നുഴഞ്ഞുകയറ്റക്കാരുടെ എണ്ണത്തില്‍ ആശങ്ക പ്രകടിപ്പിക്കുക മാത്രമല്ല, യൂറോപ്പ് മുഴുവൻ മുന്നറിയിപ്പ് നല്‍കുകയും ചെയ്തു ഋഷി സുനക് .
‘അഭയാര്‍ത്ഥികളെ’ ആയുധമാക്കി ഇവിടുത്തെ ജനങ്ങളുടെ ജീവിതം ദുസ്സഹമാക്കാനാണ് യൂറോപ്യൻ രാജ്യങ്ങളുടെ ചില ‘ശത്രുക്കള്‍’ ആഗ്രഹിക്കുന്നതെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി പറയുന്നു. ‘അഭയാര്‍ത്ഥികള്‍’ വര്‍ദ്ധിക്കുന്നത് യൂറോപ്പിലെ രാജ്യങ്ങള്‍ക്ക് വലിയ പ്രശ്‌നമായി മാറുമെന്നും അദ്ദേഹം വ്യക്തമായി പറയുന്നു.
വര്‍ദ്ധിച്ചുവരുന്ന അഭയാര്‍ത്ഥികളുടെ എണ്ണം നിയന്ത്രിക്കുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളേണ്ടത് വളരെ പ്രധാനമാണ് . കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന സംഘങ്ങള്‍ ‘മനുഷ്യത്വ’ത്തിന്റെ പേരില്‍ മനുഷ്യക്കടത്ത് ചെയ്യുന്നത് ആ രാജ്യത്തെ പൗരന്മാരുടെ ജീവൻ അപകടത്തിലാക്കുന്നുണ്ട് . അതിനാല്‍, ഈ പ്രശ്നം ഇപ്പോള്‍ കൈകാര്യം ചെയ്തില്ലെങ്കില്‍, നുഴഞ്ഞുകയറ്റക്കാരുടെ എണ്ണം യൂറോപ്പില്‍ വലിയ പ്രശ്നം സൃഷ്ടിക്കും.
അഭയാര്‍ത്ഥി നിയമങ്ങളില്‍ മാറ്റം വരുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ നുഴഞ്ഞുകയറ്റം തടയണമെങ്കില്‍ അഭയാര്‍ത്ഥികളുമായി ബന്ധപ്പെട്ട അന്താരാഷ്‌ട്ര നിയമങ്ങള്‍ മെച്ചപ്പെടുത്തേണ്ടതുണ്ട്. – അദ്ദേഹം കൂട്ടിച്ചേര്‍ത്തു .
മധ്യേഷ്യൻ രാജ്യങ്ങളില്‍ പതിറ്റാണ്ടുകളായി നടക്കുന്ന അക്രമങ്ങളും കൂട്ടക്കൊലകളും കാരണം, ബ്രിട്ടൻ ഉള്‍പ്പെടെയുള്ള പല യൂറോപ്യൻ രാജ്യങ്ങളും തങ്ങളുടെ രാജ്യങ്ങളില്‍ വര്‍ദ്ധിച്ചുവരുന്ന മുസ്ലീം ‘അഭയാര്‍ത്ഥികളുടെ’ എണ്ണത്തില്‍ ആശങ്കാകുലരാണ് . പാകിസ്താൻ, സിറിയ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ‘അഭയാര്‍ത്ഥികള്‍’ അഭയം തേടി എത്തുന്ന രാജ്യങ്ങളില്‍, നാശം സൃഷ്ടിക്കുന്നുണ്ട് . ആ രാജ്യത്തെ നിയമങ്ങള്‍ കാറ്റില്‍ പറത്തി, സാധാരണ പൗരന്മാരുടെ ജീവിതം ബുദ്ധിമുട്ടിലാക്കുകയാണ് ഇവര്‍ . യൂറോപ്പിലെ മറ്റ് പല രാജ്യങ്ങളും ഈ പ്രശ്നം നേരിടുന്നുണ്ട് .






























